Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നുരുന്നിയിൽ ഒരുങ്ങുന്ന റെയിൽവേ യാർഡിന് കൊച്ചി സെൻട്രൽ എന്ന് പേരിടണം; ആവശ്യം ശക്തമാവുന്നു

കൊച്ചി: എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ ഒരുങ്ങുന്നതിനിടെ, അതിന് 'കൊച്ചി സെൻട്രൽ' എന്ന പേര് നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പൊന്നുരുന്നി മാർഷലിംഗ് യാർഡിൽ നിർമ്മിക്കുന്ന പുതിയ ടെർമിനലിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചതോടെയാണ് പൗരസമിതികളും യാത്രാപ്രേമികളും ഈ ആവശ്യവുമായി രംഗത്തെത്തിയത്.

കൊച്ചിക്കാർക്ക് ആശ്വസിക്കാം; എൻഎച്ച് 66ലെ വെള്ളക്കെട്ട് തടയാൻ നടപടി, എറണാകുളത്ത് 29 കോടി അനുവദിച്ചു
കൊച്ചിക്കാർക്ക് ആശ്വസിക്കാം; എൻഎച്ച് 66ലെ വെള്ളക്കെട്ട് തടയാൻ നടപടി, എറണാകുളത്ത് 29 കോടി അനുവദിച്ചു

കൊച്ചി ഫസ്‌റ്റ് ഉൾപ്പെടെയുള്ള പൗരസമിതികൾ ഇന്ത്യൻ റെയിൽവേയ്ക്കും മുഖ്യമന്ത്രി വിഡി സതീശനുമാണ് ഇതുസംബന്ധിച്ച് നിവേദനം നൽകിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭൂരിഭാഗത്തിനും നഗരത്തിന്റെ പേരിലുള്ള പ്രധാന റെയിൽവേ സ്‌റ്റേഷനുകൾ ഉള്ളപ്പോൾ, കൊച്ചിയിൽ ഇപ്പോഴും എറണാകുളം ജംഗ്ഷൻ (ഇആർഎസ്), എറണാകുളം ടൗൺ (ഇആർഎൻ), ആലുവ (എഡബ്ല്യുവൈ) എന്നീ പേരുകളാണ് ഉപയോഗിക്കുന്നത്.

kochi

പുതിയ ടെർമിനൽ പൂർണമായും കൊച്ചി കോർപ്പറേഷൻ പരിധിക്കുള്ളിലായതിനാൽ അതിന് 'കൊച്ചി സെൻട്രൽ' എന്ന പേര് നൽകുന്നത് നഗരത്തിന്റെ സ്വാധീനം കൂടുതൽ ശക്തമാക്കുമെന്നാണ് ആവശ്യക്കാർ പറയുന്നത്. കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചിൻ പോർട്ട് എന്നിവയുമായി പേരിന്റെ ഏകീകരണം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തുടനീളമുള്ള യാത്രക്കാർ ഐആർസിടിസി പോലുള്ള ബുക്കിങ് സംവിധാനങ്ങളിൽ 'കൊച്ചി' എന്ന പേരിലാണ് പ്രധാനമായും സ്‌റ്റേഷനുകൾ തിരയുന്നത്. അതിനാൽ 'കൊച്ചി സെൻട്രൽ' എന്ന പേര് ഡിജിറ്റൽ തിരച്ചിലിലും യാത്രാ ആസൂത്രണത്തിലും കൂടുതൽ വ്യക്തത നൽകുമെന്നും യാത്രാപ്രേമികൾ അഭിപ്രായപ്പെടുന്നു.

നിലവിലുള്ള എറണാകുളം ജംഗ്ഷന്റെ പേര് മാറ്റുന്നത് സങ്കീർണമായ നടപടിക്രമമാണെങ്കിലും, പുതുതായി നിർമ്മിക്കുന്ന സ്‌റ്റേഷനിന് തുടക്കത്തിൽ തന്നെ 'കൊച്ചി സെൻട്രൽ' എന്ന പേര് നൽകുന്നത് താരതമ്യേന എളുപ്പമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ കൊച്ചിയുടെ പ്രധാന റെയിൽവേ ഹബ്ബായി ഈ ടെർമിനൽ മാറാനുള്ള സാധ്യതയും അവർ ഉയർത്തിക്കാട്ടുന്നു.

മുംബൈ സെൻട്രൽ, ചെന്നൈ സെൻട്രൽ, ബെംഗളൂരു സിറ്റി തുടങ്ങിയ രാജ്യത്തെ പ്രമുഖ റെയിൽവേ സ്‌റ്റേഷനുകളെപ്പോലെ 'കൊച്ചി സെൻട്രൽ' എന്ന പേരും നഗരത്തിന് ദേശീയതലത്തിൽ കൂടുതൽ വ്യക്തത നൽകുമെന്നാണ് പൗരസമിതികളുടെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ റെയിൽവേ വകുപ്പും സംസ്ഥാന സർക്കാരുമാണ് നിലപാട് വ്യക്തമാക്കേണ്ടത്.

ഏകദേശം 267 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ റെയിൽവേ ടെർമിനലിൽ ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ, മെയിന്റനൻസ് പിറ്റ് ലൈനുകൾ, വന്ദേ ഭാരത് ട്രെയിനുകൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും. നിലവിൽ എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിലും പുതിയ ടെർമിനൽ നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

കടമക്കുടിക്കാർക്ക് ഇരട്ടി സന്തോഷം; പാലിയംതുരുത്തിലേക്കുള്ള പാലത്തിന് പച്ചക്കൊടി, അലൈൻമെന്റ് അംഗീകരിച്ചു
കടമക്കുടിക്കാർക്ക് ഇരട്ടി സന്തോഷം; പാലിയംതുരുത്തിലേക്കുള്ള പാലത്തിന് പച്ചക്കൊടി, അലൈൻമെന്റ് അംഗീകരിച്ചു

നിലവിൽ എറണാകുളത്ത് എത്തുന്ന ദീർഘദൂര ട്രെയിനുകൾ പ്ലാറ്റ്‌ഫോം ലഭിക്കാതെയോ മറ്റ് തടസങ്ങൾ മൂലമോ ഇടപ്പള്ളി, കളമശ്ശേരി, തൃപ്പൂണിത്തുറ തുടങ്ങിയ ചെറിയ സ്‌റ്റേഷനുകളിലാണ് പലപ്പോഴും പിടിച്ചിടുന്നത്. എന്നാൽ പൊന്നുരുന്നിയിൽ പുതിയ ടെർമിനൽ വരുന്നതോടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ കണക്കുകൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+