രാജ്ഭവന് നേരെ ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ പുതിയ വഴിത്തിരിവ്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന് നേരെ ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വസതി ആക്രമിക്കപ്പെട്ടേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടത് പോലെ രാജ്ഭവനും ആക്രമിക്കപ്പെടുമെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം. അതേസമയം സംസ്ഥാനത്ത് ഗവര്‍ണറും സര്ക്കകാാരും തമ്മിലുള്ള ബന്ധം വളരെ മോശമായി തുടരുകയാണ്. ധനമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ അത് മുഖ്യമന്ത്രി തള്ളിയിരുന്നു.

ഗവര്‍ണറുടെ ഓരോ തീരുമാനത്തെയും പിന്തുണച്ച് ബിജെപി രംഗത്തെത്തി. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചതില്‍ തെറ്റില്ല. ബാലഗോപാല്‍ രാജിവെച്ച് പുറത്തുപോണ്ടേി വരുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. പിണറായി എത്രയും പെട്ടെന്ന് ധനമന്ത്രിയെ രാജിവെപ്പിക്കുന്നതാണ് നല്ലത്.
വഷളാക്കി മുന്നോട്ട് കൊണ്ടുപോയാല്‍ സര്‍ക്കാരിന് ഭാവിയില്‍ വലിയ തിരിച്ചടി വരാനേ സാധ്യതയുള്ളൂ. ഗവര്‍ണര്‍ എടുക്കുന്ന ഓരോ തീരുമാനവും നിയമപരമാണ്. മന്ത്രിമാര്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. തെരുവിലെ സമരം നിയമപരമായി ചോദ്യം ചെയ്യാനാവാത്തത് കൊണ്ടാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കേരളത്തിലെ കാര്യം യുപിയിലുള്ളവര്‍ക്ക് അറിയില്ലെന്ന ധനമന്ത്രിയുടെ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. വൈസ് ചാന്‍സലര്‍മാര്‍ക്ക് നൂറ് സുരക്ഷാ ഭടന്മാര് വരെയുള്ള, യുപി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളെ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഗവര്‍ണറെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് ആവശ്യപ്പെട്ടത്. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും, സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഇതിനിടെ കേരള സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന് സ്വാമിയും രംഗത്തെത്തി. ഭ്രാന്തന്മാരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെന്ന് സുബ്രഹ്മണ്യന് സ്വാമി സംസ്ഥാന സര്‍ക്കാരിനെ വിശേഷിപ്പിച്ച് കൊണ്ട് പറഞ്ഞു.
രാഷ്ട്രപതിയെയും കേന്ദ്ര സര്‍ക്കാരിനെയുമാണ് ഗവര്‍ണര്‍ പ്രതിനിധീകരിക്കുന്നത്.ഗവര്‍ണറുടെ ഒരു രോമത്തില്‍ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തയ്യാറായിരിക്കണമെന്ന് ഞാന്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു. അതേസമയം കേരളത്തിലെ ഇടതുപക്ഷ നേതാക്കളെല്ലാം ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications