Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ തുറന്നു പറച്ചിൽ ബിജെപിയിലും കോൺഗ്രസ്സിലും ഉള്ള പലരുടെയും ഉറക്കം കെടുത്തും';ജയരാജൻ

തിരുവനന്തപുരം; കേരളത്തിൽ ബി ജെ പിയും കോൺഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന മുതിർന്ന ബിജെപി നേതാവും മുൻ എം എൽ എയുമായിരുന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലോടെ കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കോലിബീ സഖ്യം സംബന്ധിച്ചുള്ള ആരോപണങ്ങൾ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബി ജെ പി-യു ഡി എഫുമായി ധാരണയുണ്ടാക്കിയതെന്നാണ് രാജഗോപാലിന്റെ ആത്മകഥയായ ജീവിതാമൃതത്തിലൂടെയുള്ള വിവാദ വെളിപ്പെടുത്തൽ.

സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ

ബി ജെ പി - കോൺഗ്രസ്സ് ഭായ് ഭായ്മാരായി പ്രവർത്തിക്കുന്ന ഈ ഘട്ടത്തിൽ രാജഗോപാലിന്റെ ഈ തുറന്നു പറച്ചിൽ ബി ജെ പി യിലും കോൺഗ്രസ്സിലും ഉള്ള പലരുടെയും ഉറക്കം കെടുത്തുക തന്നെ ചെയ്യുമെന്ന് പറയുകയാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

 ബിജെപിക്ക് ഗുണം ചെയ്തില്ല

'അന്ന് വോട്ടു കച്ചവടം നടത്തിയെങ്കിലും അത് ബി ജെ പിക്ക് തിരിച്ചടിയായിരുന്നുവെന്നും രാജഗോപാൽ 'ജീവിതാമൃത'ത്തില്‍ വെളിപ്പെടുത്തിയിരുന്നു. പി.പി. മുകുന്ദന്റെ പരിചയക്കുറവ് എല്‍.ഡി.എഫും യു.ഡി.എഫും മുതലെടുത്തു കെ.ജി മാരാര്‍ക്കും രാമന്‍പിള്ളയ്ക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ല. അങ്ങനെ എല്‍.ഡി.എഫ് ഉന്നയിച്ച കോലീബി എന്ന ആക്ഷേപം മാത്രം ബാക്കിയായി' എന്നാണ് ആത്മകഥയില്‍ പറയുന്നത്.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

 ഉറക്കം കെടുത്തുന്നു

'ഒ. രാജാഗോപാലിന്റെ ആത്മകഥയായ 'ജീവിതാമൃതം ' പലരുടെയും ഉറക്കം കെടുത്തുന്നതാണെന്ന് എം വി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-1991ലെ കോലിബി കൂട്ടുകെട്ടിനെ കുറിച്ച് കെ ജി മാരാരും കെ രാമൻ പിള്ളയും നേരത്തെ തുറന്നു പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയും കുറ്റബോധവുമാണ് ഒ രാജഗോപാലിന്റെ ഈ പുസ്തകത്തിലെ തുറന്നുപറച്ചിൽ. കോൺഗ്രസ്സുമായി രഹസ്യമായി ഉണ്ടാക്കിയ സഖ്യം പ്രശനമുണ്ടാക്കി എന്നും തങ്ങൾ ആത്മാർത്ഥമായി സഖ്യത്തെ വിജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ്സ് വഞ്ചിച്ചു എന്നുമാണ് ഒ രാജഗോപാൽ വ്യക്തമാക്കുന്നത്.

 വഞ്ചനക്ക് കൂട്ട് നിൽക്കരുതെന്ന്

ഭാവിയിൽ ഇത്തരം വഞ്ചനക്ക് കൂട്ട് നിൽക്കരുതെന്ന് അന്നത്തെ വടകര - ബേപ്പൂർ പരാജയത്തിന്റ ഓർമയിൽ നിന്നും ഇന്നത്തെ ബി ജെ പി നേതാക്കളെ ഓർമപ്പെടുത്താനും മുതിർന്ന ബി ജെ പി നേതാവ് മറന്നില്ല. 91ലെ അവിശുദ്ധ കൂട്ടുകെട്ട് പിന്നെയും നിരവധി തെരഞ്ഞെടുപ്പുകളിൽ തുടരുകയുണ്ടായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും പലയിടങ്ങളിലും അതാവർത്തിച്ചു. ഇപ്പോൾ ബി ജെ പി നേതൃത്വത്തിനു അനഭിമതൻ ആയി മാറിയ ഒരാൾ കൂടിയാണ് ഒ രാജഗോപാൽ. അതുകൊണ്ട് തന്നെ ഈ തുറന്നു പറച്ചിൽ രാഷ്ട്രീയ രംഗത്ത് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവർക്ക് വർഗീയതക്കെതിരെ പൊരുതേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ്.

 കോൺഗ്രസ്സിലെ മതിനിരപേക്ഷ വാദികൾ

കെ സുരേന്ദ്രന്റെ സൈബർ സംഘം പുസ്തക പ്രകാശനത്തിന്റെ പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ വന്നപ്പോൾ തന്നെ അശ്ലീലചുവയോടെയുള്ള കമന്റ്‌കളിലൂടെ ഒ രാജഗോപാൽനെ ആക്രമിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളിലും സമാന രീതിയിലുള്ള പ്രതികരണങ്ങൾ ഈ ചാവേർ സംഘങ്ങളിൽ നിന്നും പ്രതീക്ഷിക്കാം. ബി ജെ പി - കോൺഗ്രസ്സ് ഭായ് ഭായ്മാരായി പ്രവർത്തിക്കുന്ന ഈ ഘട്ടത്തിൽ രാജഗോപാലിന്റെ ഈ തുറന്നു പറച്ചിൽ ബി ജെ പിയിലും കോൺഗ്രസ്സിലും ഉള്ള പലരുടെയും ഉറക്കം കെടുത്തുക തന്നെ ചെയ്യും. കോൺഗ്രസ്സിലെ മതിനിരപേക്ഷ വാദികൾ തീർച്ചയായും ഇത് സംബന്ധിച്ചു പ്രതികരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
എം വി ജയരാജൻ

Recommended Video

cmsvideo
    ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+