Get Updates
Get notified of breaking news, exclusive insights, and must-see stories!

രൺജീത് വധക്കേസിൽ ശിക്ഷ വിധിച്ചു; 15 പ്രതികൾക്കും വധശിക്ഷ, അപൂർവ വിധി

ആലപ്പുഴ: രൺജീത് ശ്രീനിവാസൻ വധക്കേസിൽ പതിനഞ്ച് പ്രതികൾക്ക് വധശിക്ഷ. പോപ്പുലർ ഫ്രണ്ട്-എസ്‌ഡിപിഐ പ്രവർത്തകരാണ് പ്രതികൾ. ഐപിസി 302 പ്രകാരമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വൈകാതെ ഇത് അംഗീകാരത്തിനായി ഹൈക്കോടതിയുടെ മുന്നിലെത്തും. ഇതിന് ശേഷമാവും മറ്റ് നടപടി ക്രമങ്ങൾ ആരംഭിക്കുക.

കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ.

ranjithmurder

2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജീത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ നേതാവ് കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജീത്തിന്റെ വധം.

അമ്പനാകുളങ്ങര മാച്ചനാട് നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് വില്ലേജില്‍ മുണ്ട് വാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് വില്ലേജില്‍ അവലൂക്കുന്ന് ഇരക്കാട്ട് ഹൗസില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ വീട്ടില്‍ അബ്ദുല്‍ കലാം(സലാം പൊന്നാട്), മണ്ണഞ്ചേരി അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് വില്ലേജില്‍ തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ് എന്നിവരാണ് പ്രതികൾ.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. പ്രതികള്‍ നിരോധിത തീവ്രവാദ സംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം ലഭിച്ചവരുമാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും അതുകൊണ്ട് തന്നെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ അപൂർവങ്ങളിൽ അപൂർവമായി വിധി വന്നിരിക്കുന്നത്.

നേരത്തെ കേസിൽ ആലപ്പുഴ ഡിവൈഎസ്‌പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ 35 പ്രതികളുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. 90 ദിവസത്തിനുള്ളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ കോടതിയെ സമീപിച്ചതോടെയാണ് നടപടികൾ നീണ്ടത്. പിന്നീട് മറ്റ് നടപടികളും വിചാരണയും പൂര്‍ത്തിയാക്കി 2023 ഡിസംബര്‍ 15ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+