മംഗളം ലേഖകനെ കൂട്ടിക്കൊടുപ്പുകാരനെന്ന് വിളിച്ച് റീമ കല്ലിങ്കല്‍
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ ആഷിക് അബുവിനേയും റീമ കല്ലിങ്കലിനേയും ഫഹദ് ഫാസിലിനേയും ബന്ധപ്പെടുത്തി മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത സൃഷ്ടിച്ച വിവാദം തുടരുകയാണ്. എല്ലാവരും ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിറകേ പോയ്പോള് റീമ കല്ലിങ്കല്‍ പറഞ്ഞതെന്തെന്ന് പലരും ശ്രദ്ധിച്ചില്ല.
ആഷിക് അബു മലയാളത്തില്‍ പ്രതികരിച്ചപ്പോള്‍ റീമ അത് ഇംഗ്ലീഷിലാണ് നടത്തിയത്. ഒരു പക്ഷേ അതുകൊണ്ട് തന്നെ ആകും ആഷികിന്റെ പോസ്റ്റിന് ലഭിച്ചത്ര പ്രചാരണം റീമക്ക് കിട്ടിയില്ല.

എന്നാല്‍ ആഷിക് അബുവിനേക്കാള്‍ രൂക്ഷമായ രീതിയില്‍ ആണ് റീമ മംഗളം പത്രത്തേയും , വാര്‍ത്ത എഴുതിയ മാധ്യമ പ്രവര്‍ത്തകനേയും വിമര്‍ശിച്ചിരിക്കുന്നത്. ലേഖകനെ കൂട്ടിക്കൊടുപ്പുകാരന് എന്നുവരെ റീമ വിശേഷിപ്പിച്ചു.
ജേര്‍ണലിസം ബിരുദം നേടിയ തനിക്ക് മാധ്യമ പ്രവര്‍ത്തനത്തോട് നല്ല ബഹുമാനമാണ് ഉള്ളതെന്ന് റീമ പറയുന്നു. മാധ്യമ പ്രവര്‍ത്തകരുമായി എന്നും നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനാധിപപത്യത്തില് വളറെ പ്രധാനപ്പെട്ടതാണ് മാധ്യമങ്ങള്‍- റീമ പറയുന്നു.
നൂറ് കണക്കിനുള്ള നല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനവും നാണക്കേടും ഉണ്ടാക്കിയ ആ വ്യക്തിയെ 'കൂട്ടിക്കൊടുപ്പുകാരന്' എന്ന് താന്‍ വിളിക്കും എന്നാണ് റീമ എഴുതിയിരിക്കുന്നത്. ക്രൈം, മുത്തുച്ചിപ്പി തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് മംഗളം എന്നും റീമ പറയുന്നു.
ആഷിക് അബുവിന്റെ ഫേസ്ബുകക് പോസ്റ്റിന് കിട്ടിയത് പത്തൊമ്പതിനായിരത്തോളം ലൈക്കുകളും മൂവായിരത്തോളം ഷെയറുകളും ആണ്. എന്നാല്‍ ഇംഗ്ലീഷില്‍ എഴുതിയ റീമക്ക് കിട്ടിയത് വെറും 3,600 ലൈക്കും രണ്ട് ഷെയറുകളും മാത്രം.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications