ചീമേനിയിലെ കൊള്ളയും കൊലയും; അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് വീട് കൊള്ളയടിച്ച സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് ഉണ്ടാക്കിയാണ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച രാത്രി 7 മണിക്ക് ചീമേനിയിലേക്ക് വഴി ചോദിച്ച ഒരു സംഘത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൊല നടന്ന സ്ഥലത്തിനടുത്തുള്ള ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭജനക്ക് പോവുകയായിരുന്ന ഒരു സ്ത്രീയോടാണ് കാര്‍ നിര്‍ത്തി ഒരാള്‍ ചീമേനിയിലേക്ക് വഴി ചോദിച്ചത്. കാറില്‍ വേറെയും ചിലര്‍ ഉണ്ടായതായാണ് വിവരം. ചീമേനിയിലേയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാവുമോ എന്നാണ് പൊലീസ് ആദ്യം നോക്കുന്നത്.
50,000 രൂപയും ജാനകി അണിഞ്ഞിരുന്ന സ്വര്‍ണമാലയും കൊള്ളയടിച്ചിട്ടുണ്ട്. കൂടാതെ വീട്ടില്‍ വേറെയും ആഭരണങ്ങളും പണവും ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കുത്തേറ്റ് ഐ.സി.യു.വില്‍ കഴിയുന്ന കൃഷ്ണനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും. കൃഷ്ണനില്‍ നിന്ന് മൊഴിയെടുത്താല്‍ മാത്രമെ നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കു.

സംഘത്തിലെ ഒരാള്‍ക്കെങ്കിലും കുടുംബത്തെ കുറിച്ച് നന്നായി അറിയാമെന്നാണ് പൊലീസിന്റെ നിഗമനം. കാവി മുണ്ട് ധരിച്ച് മടക്കിക്കുത്തിയ നിലയില്‍ ഒരാളുണ്ടായിരുന്നു. സംഘം ഹിന്ദിയാണ് സംസാരിച്ചതെങ്കിലും ഒഴുക്കില്ലാത്ത മലയാളവും പറഞ്ഞിരുന്നു. പ്രൊഫഷണല്‍ സംഘമാണ് ജാനകിയെ കൊന്ന് വീട് കൊള്ളയടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം കൂടി നടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.
കാവി മുണ്ട് ധരിച്ചത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന് സംശയിക്കുന്നു. കൂടാതെ വഴിയില്‍ നിന്ന് ഒരു മാസ്കും കിട്ടിയിരുന്നു. എന്നാല്‍ ഈ മാസ്ക് ആയിരുന്നില്ല കൊല നടത്തുമ്പോള്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആരെങ്കിലും പുറമെ നിന്ന് ആള്‍ക്കാരെ എത്തിച്ച് കൊള്ളയടിച്ചതാകാമെന്നാണ് സംശയം. സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ കൊള്ളസംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയില്ല. ഇന്നലെ വീട്ടില്‍ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു. ജില്ലാ പൊലീസ് ചീഫ് കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോദരന്‍, നീലേശ്വരം സി.ഐ. പി. ഉണ്ണികൃഷ്ണന്, ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ സുനില്‍ കുമാര്‍, ചീമേനി എസ്.ഐ. രമണന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൂടാതെ ജില്ലാ പൊലീസ് ചീഫിന്റെ സ്ക്വാഡും ഉണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications