ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!
കൊച്ചി: ഏറെക്കാലമായി കാലം കാത്തിരിക്കുന്ന ശബരി റെയിൽ പദ്ധതിയിൽ ശുഭവാർത്ത. അടുത്ത ആറര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാവുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. രണ്ടര പതിറ്റാണ്ടിൽ അധികമായി കേരളം കാത്തിരിക്കുന്ന പദ്ധതിയാണിത്. 2032ൽ ശബരി റെയിൽ പദ്ധതിയുടെ ഭാഗമായുള്ള പാതയിൽ ട്രെയിനുകൾ ഓടി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ മധ്യ കേരളത്തിന്റെ വലിയൊരു കാത്തിരിപ്പിന് ആരംഭം കുറിക്കുകയാണ്.
പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് ഒന്നര വർഷവും, നിർമാണം പൂർത്തിയാക്കാൻ 5 വർഷവും വേണ്ടി വരുമെന്നാണ് വിവരം. റെയിൽവേ നിർമ്മാണ വിഭാഗം തന്നെ ഇക്കാര്യം അറിയിച്ചതായി ശബരിപാത ആക്‌ഷൻ കൗൺസിൽ ഫെഡറേഷൻ ജനറൽ കൺവീനർ ബാബുപോളിനെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്ക് അടുത്ത കാലത്താണ് പുതുജീവൻ വച്ചത്.

1997-98 കാലയളവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ശബരി റെയിൽ പാത. തുടർന്ന് ഒരു പതിറ്റാണ്ടിന് ശേഷം 2009ൽ നിർമ്മാണം ആരംഭിച്ചെങ്കിലും അങ്കമാലി മുതൽ കാലടി വരെയുള്ള പാതയും കാലടി റെയിൽവേ സ്‌റ്റേഷനും പെരിയാറിന് കുറുകെയുള്ള പാലവും മാത്രമായിരുന്നു ഇക്കാലം കൊണ്ട് പൂർത്തിയായത്. ശേഷിക്കുന്ന പ്രവർത്തി നടക്കാതെ പതിനേഴ് കൊല്ലത്തോളമായി ഒരേ നിലയിൽ നിൽക്കുകയായിരുന്നു പദ്ധതി.
പദ്ധതിയുടെ ആകെ ചിലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെത്തുടർന്നാണ് കഴിഞ്ഞ 12 വർഷമായി നിർമ്മാണം മുടങ്ങിയത്. പദ്ധതി ചിലവിന്റെ 50 ശതമാനമായ 1900 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കാൻ സംസ്ഥാനം ഭരണാനുമതി നൽകുകയും ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പദ്ധതിക്ക് ഉണർവുണ്ടായത്.
എത്രയും പെട്ടെന്ന് തന്നെ നടപടി ക്രമങ്ങൾ തീർക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വർഷത്തിനുള്ളിൽ ഏറ്റെടുത്ത് റെയിൽവേക്കു കൈമാറാനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിലെ നടപടികൾ പൂർത്തിയാക്കാൻ ഒന്നര വർഷം വരെ എടുത്തേക്കാമെന്നാണ് കരുതുന്നത്. ഭൂമി കൈമാറുന്ന മുറയ്ക്ക് റെയിൽവേ നിർമാണവിഭാഗം പാതയുടെയും പാലങ്ങളുടെയും പണികൾ ആരംഭിക്കും.
അതിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി പാത കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. മേൽപറഞ്ഞ നടപടികൾ എല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ സാധിച്ചാൽ മാത്രമേ ഇത് സമയബന്ധിതമായി തീർക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് മുന്നിലുള്ള വെല്ലുവിളി. അതിനുള്ള തീവ്ര ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
അടുത്തിടെയാണ് ശബരി റെയില്‍പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കളക്‌ടര്‍മാര്‍ക്ക് അനുമതി നല്‍കിയത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് 303.5 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. എറണാകുളം ജില്ലയില്‍ നിന്ന് 152.5 ഹെക്‌ടറും ഇടുക്കിയില്‍ നിന്ന് 31.64 ഹെക്‌ടറും കോട്ടയത്തുനിന്ന് 119.8 ഹെക്‌ടറുമാണ് നഷ്‌ടപരിഹാരം നല്‍കി പദ്ധതിക്കായി അധികൃതർ ഏറ്റെടുക്കുക.
ശബരി റെയിൽ പാത
110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത, ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗമായാണ് വികസിപ്പിക്കുക. അങ്കമാലി മുതല്‍ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂര്‍, മറ്റൂര്‍ വഴി കാലടി വരെ 7 കിലോമീറ്റര്‍ പാത ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാവും മറ്റ് സ്‌റ്റേഷനുകൾ.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications