Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരി റെയിൽ പദ്ധതി വൈകില്ല; അഞ്ച് താലൂക്കുകളിൽ കൂടി ഭൂമി ഏറ്റെടുക്കലിന് അനുമതിയായി, ഇനി വേഗത്തിൽ

കൊച്ചി: ശബരി റെയിൽവേ പദ്ധതി ഇനി വൈകില്ലെന്ന് ഉറപ്പായി. ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന പദ്ധതിക്കാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. അഞ്ച് താലൂക്കുകളിൽ കൂടി സ്ഥലമെടുപ്പ് പുനരാരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതോടെ പദ്ധതിയുടെ വേഗം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള യൂണിറ്റുകൾ ഉടൻ പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

മൂവാറ്റുപുഴയിൽ അടക്കം അടച്ചുപൂട്ടിയ ശബരി സ്ഥലമെടുപ്പ് ഓഫീസുകൾ താമസിയാതെ തുറക്കുമെന്നാണ് കരുതുന്നത്. വിവിധ ജില്ലകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ ഓഫീസുകൾ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏഴ് ഓഫീസുകളാണ് ഇതിനായി തുറക്കുക. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചായിരിക്കും ഈ ഓഫീസുകളുടെ പ്രവർത്തനം നടക്കുക. പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.

sabari rail project

മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ളത്. ഇതിന്റെ ഉത്തരവ് സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പ് പുറത്തിറക്കിയിരുന്നു. എറണാകുളം ജില്ലയിൽ 152.05 ഹെക്‌ടറും കോട്ടയം ജില്ലയിൽ 119.89 ഹെക്‌ടറും ഇടുക്കി ജില്ലയിൽ 33.77 ഹെക്‌ടറുമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. റവന്യു വകുപ്പ് വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്നാണ് വിവരം.

മൂന്ന് ജില്ലകളിലായി ആകെ 305.71 ഹെക്‌ടർ ഭൂമിയാണ് ശബരി പാതയ്ക്കായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകേണ്ടത്. ഇതിന്റെ ചെലവ് പൂർണമായും വഹിക്കുക സംസ്ഥാന സർക്കാരായിരിക്കും. ആകെ പദ്ധതി ചെലവായ 3800.9 കോടി രൂപയുടെ പകുതി തുകയായ 1900 കോടി സംസ്ഥാന സർക്കാർ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന വിഹിതം കേന്ദ്ര സർക്കാരാണ് വഹിക്കുക.

പദ്ധതിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികൾ വൈകാതെ ആരംഭിക്കും. സ്ഥലമേറ്റെടുപ്പ് നടത്തുന്ന ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്ന തീരുമാനം ഉടനെ വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ അതത് ജില്ലാ കളക്‌ടർമാർ സർക്കാരിന് നൽകിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ ദൂരത്തിലാണ് ശബരി റെയിൽപ്പാത വരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി റെയില്‍വേ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ പണം മുടക്കുന്നുവെന്ന പ്രത്യേകതയും ശബരി റെയിൽവേ പദ്ധതിക്ക് ഉണ്ടെന്നതാണ് പ്രത്യേകത.

അങ്കമാലിയിൽ നിന്ന് തുടങ്ങി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിലൂടെ റെയിൽ പാത കടന്നുപോവുമെന്നാണ് കരുതുന്നത്. എന്നാൽ ഏതൊക്കെ ഇടങ്ങളിൽ സ്‌റ്റേഷനുകൾ അനുവദിക്കുമെന്ന കാര്യത്തിൽ ഇതുവരെ ധാരണ ആയിട്ടില്ല. എന്തായാലും പാത വന്നാൽ മലയോര മേഖലയ്ക്ക് ഗുണമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+