തിരുവനന്തപുരത്തും കൊല്ലത്തും അടക്കം നാല് ജില്ലകളില്‍ ശക്തമായ കടലാക്രമണം; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ കടലാക്രമണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തീരദേശ മേഖലയിലെ കളക്ടര്‍മാരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസമാണെന്ന് അധികൃതര്‍ പറയുന്നു. തിരുവനന്തപുരത്ത് പുല്ലുവിളി, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളില്‍ എല്ലാം കടല്‍ കയറിയിരിക്കുകയാണ്. അതിശക്തമായ തിരമാലയും കാറ്റും ഇവിടങ്ങളില്‍ അനുഭപ്പെടുന്നുണ്ട്.

അതേസമയം കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ അന്‍പതോളം വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. പൊഴിയൂരില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള പത്തോളം കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.
അതേസമയം കടലാക്രമണം രണ്ട് ദിവസം കൂടിയുണ്ടാവുമെന്നാണ് സൂചന. പൊഴിയൂരില്‍ കടലാക്രമണത്തെ തുടര്‍ന്ന് മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. ഇവിടെ റോഡുകളും തകര്‍ന്നു. പൂവാര്‍ അടിമലത്തുറ ഭാഗം വരെയാണ് കടല്‍ കയറിയിരിക്കുന്നത്.
പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. കൊല്ലത്ത് മുണ്ടക്കലിലാണ് കടലാക്രമണം ഉണ്ടായത്. കാറ്റും തിരമാലകളുമെല്ലാം ഇവിടെ ഉണ്ടായിട്ടുണ്ട്. കോവളത്തും ശക്തമായി തിരയടിച്ചു. ഇതേ തുടര്‍ന്ന് റോഡിലേക്കും കടകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. കോവളം ബീച്ചിലേക്കുള്ള പ്രവേശം നിരോധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തൂമ്പയില്‍ നൂറുമീറ്ററോളമാണ് തിരമാല അടിച്ച് കയറിയത്. ചേര്‍ത്തല പള്ളിപ്പുറം മേഖലകളിലും കടലാക്രമണം ശക്തമാണ്. പൂന്തുറയില്‍ വള്ളങ്ങള്‍ കൂട്ടിയിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേര്‍ക്ക് പരുക്കുമേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രണം ഉണ്ടായത്. പുറക്കാട് നേരത്തെ കടല്‍ വളഞ്ഞിരുന്നു. കൊല്ലത്ത് വര്‍ക്കല മുതല്‍ കൊല്ലത്തിന്റെ അങ്ങേ തീരം വരെയാണ് അപ്രതീക്ഷിതമായ കടല്‍ക്ഷോഭം ഉണ്ടായത്. ആലപ്പുഴയില്‍ കടലാക്രമണം ശക്തമായതോടെ പത്ത് വീടുകളാണ് തകര്‍ന്ന് വീഴുമെന്ന ഭീഷണി നേരിടുന്നത്.
തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റം. തിരകള്‍ ശക്തമായി കരയിലേക്ക് അടിച്ചുകയറിയിരിക്കുകയാണ്. ഇവിടെ മണ്ണും വെള്ളവുമെല്ലാം അടിച്ചുകയറി മത്സ്യബന്ധന വലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications