കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി; എസ്എഫ്ഐ-കെഎസ്‌യു സംഘർഷം, തമ്മിൽതല്ലി പ്രവർത്തകർ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് തീരുമാനം. ക്രമക്കേട് ആരോപിച്ചു കൊണ്ടാണ് രണ്ട് കൂട്ടരും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടിയത്. വൻ സംഘർഷത്തിനാണ് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചത്. സുരക്ഷ ഒരുക്കാൻ വൻ പോലീസ് പട തന്നെ ഇവിടെ ഉണ്ടായിരുന്നിട്ടും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.
രജിസ്ട്രാറുടെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു എസ്എഫ്ഐയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി അവർ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 15 ബാലറ്റ് പേപ്പറുകള്‍ ഇതിനിടെ കാണാതായിരുന്നു. അതോടെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ പിന്നീട് അറിയിക്കുമെന്നാണ് സർവകലാശാലയുടെ അറിയിപ്പ്.

പട്ടികയും മറക്കഷ്‌ണങ്ങളും കല്ലുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാനായിരുന്നു എസ്എഫ്ഐയുടെ ശ്രമം. ഈ ഹാളിനുളളിലായിരുന്നു കെഎസ്‌യു പ്രവർത്തകർ കൂടി നിന്നിരുന്നത്. ഇതോടെയാണ് സംഘർഷാവസ്ഥ ശക്തമായത്.
നേരത്തെ സർവകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും ജയിച്ചത് എസ്എഫ്ഐ ആയിരുന്നു. പക്ഷേ സെനറ്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കെഎസ്‌യു രണ്ട് സീറ്റുകൾ നേടിയതോടെയാണ് സഘര്ഷങ്ങളുടെ തുടക്കം. റിസര്‍വേഷന്‍ സീറ്റുകളിലൽ രജിസട്രാറുടെ സഹായത്തോടെ കെഎസ്‌യു ജയം സ്വന്തമാക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐയുടെ വാദം. ബാലറ്റ് പേപ്പർ കാണാതായ വിഷയത്തിലും ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
സംഘർഷം രൂക്ഷമായതോടെ പോലീസെത്തി കെഎസ്‌യു പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സര്വകലാശാലയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ പ്രവര്‍ത്തകർ തമ്മിലും സംഘർഷമുണ്ടായി. വലിയ പോലീസ് സന്നാഹം തന്നെ സ്ഥലത്ത് നിലയുറപ്പിച്ചെങ്കിലും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ നന്നേ ബുദ്ധിമുട്ടി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്, ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ മാത്രമാണുള്ളത്.
അതേസമയം, വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7ല്‍7 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചിരുന്നു. അക്കൗണ്ട്‌സ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 5ല്‍ 5 സീറ്റും, സ്‌റ്റുഡന്റ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 10ല്‍ 8സീറ്റും, എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 15ല്‍ 13സീറ്റും നേടിയായിരുന്നു എസ്എഫ്ഐയുടെ മുന്നേറ്റം. അതിനിടെയാണ് സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് നിർത്തി വയ്ക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications