ആര്‍എസ്എസ് പറയുന്നത് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന ആളാണ് ഗവര്‍ണര്‍; രൂക്ഷവിമര്‍ശനവുമായി എസ്എഫ്ഐ
തിരുവനന്തപുരം: ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എഫ് ഐ രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വി സി പ്രൊഫ. ഗോപിനാഥിനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് എസ് എഫ് ഐയുടെ വിമര്‍ശനം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ് എഫ് ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
കണ്ണൂര്‍ വി.സി ക്രിമിനല്‍ ആണെന്നാണ് ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഗവര്‍ണര്‍. ഇത് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. ഗവര്‍ണറുടെ ഇത്തരം ഇടപെടലുകള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം കണ്ണൂര്‍ വി.സി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതാണ് കണ്ണൂര്‍ വി സിക്കെതിരെ ഇത്തരം പരാമര്‍ശം ഗവര്‍ണര്‍ നടത്താന്‍ കാരണം. അക്കാദമിക് ബിരുദങ്ങള്‍ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അദ്ധ്യാപകനായി വര്‍ഷങ്ങള്‍ ജോലി ചെയ്ത്, സെര്‍ച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂര്‍ വി.സി. എന്നാല്‍ ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് ഏറ്റവുമൊടുവില്‍ ബി ജെ പി പാളയത്തിലെത്തി ആര് എസ് എസ് പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന ആളാണ് കേരള ഗവര്‍ണര്‍.
ഇങ്ങനെയുള്ള ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി സിയെ ക്രിമിനല്‍ എന്ന് വിളിക്കുന്നത്? കേരളത്തിലെ സര്‍വ്വകലാശാലകള്‍ ആര് എസ് എസ് നിയന്ത്രണത്തിലാക്കാന്‍ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഗവര്‍ണറുടെ നീക്കങ്ങള്‍. സര്‍വകലാശാലകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം കേരളത്തിലുടനീളം ഉയര്‍ത്തിക്കൊണ്ടുവരും. സര്‍വകലാശാലകളെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മല്പിടുത്ത വേദികളാക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം അനുവദിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷൊ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, കണ്ണൂര്‍ സര്‍വ്വകലാശാല വി സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഒത്താശ ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. എല്ലാ പരിധികളും ലംഘിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വ്വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാം. തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള ഈ നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ഇതിന് മുമ്പ് ഹിസ്റ്ററി കോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വി സി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്ക് നേരെയോ പ്രധാനമന്ത്രിയുടെ നേരയോ കയ്യേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണക്കോ നേരെ കയ്യേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications