എഡിജിപി അജിത് കുമാറിനെ നീക്കില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ട് അന്വേഷിക്കും
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാതെയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
പ്രത്യേക അന്വേഷണസംഘത്തെ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് നയിക്കുന്നത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ് പിമാരായ മധുസൂദന്‍, ഷാനവാസ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അജിത് കുമാര്‍. പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. അജിത് കുമാറിനെ മാറ്റിയാല്‍ ശശിയെയും മാറ്റേണ്ടി വരും എന്നതിനാലാണ് ഇരുവരെയും നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് കാരണം. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ഡിജിപിയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് കുമാറിനെ ഏത് പദവിയിലേക്ക് മാറ്റാം എന്ന രീതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പദവിയില്‍ നിന്നു മാറ്റേണ്ടതില്ല എന്ന നിലപാടില്‍ എത്തുകയായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടാല്‍ മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്.
ഗുരുതരമായ ആരോപണമാണ് പിവി അന്‍വര്‍ പി ശശി-അജിത് കുമാര്‍ കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചത്. തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് അനുകൂലമായ നീക്കം പൊലീസ് നടത്തിയെന്ന ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഈ ദ്വന്ദത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ എഡിജിപിക്ക് പങ്കുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം നടക്കുന്നുണ്ട് എന്നും അന്‍വര്‍ ആരോപിച്ചു.
പ്രതിപക്ഷം പോലും പറയാത്ത ആരോപണങ്ങളാണ് ഒരു ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. പിന്നാലെ പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപണങ്ങളില്‍ അന്വേഷണമുണ്ടാകും എന്നും പ്രഖ്യാപിക്കുകയായിരുന്നു. സേനയില്‍ അച്ചടക്കം വളരെ പ്രധാനമാണെന്നും അതിനു നിരക്കാത്ത പ്രവൃത്തി ചെയ്താല്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രത്യേക നടപടികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതിനിടെ പത്തനംതിട്ട എസ്പി എസ്. സുജിത്ത് ദാസിനെ സ്ഥാനത്തുനിന്ന് നീക്കി. എംഎസ്പി ക്യാംപിലെ മരംമുറിയുമായി ബന്ധപ്പെട്ട അന്‍വര്‍ നല്കിയ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് സുജിത്ത് ദാസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വിജി വിനോദ് കുമാറാണ് പുതിയ പത്തനംതിട്ട എസ്പി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications