പ്രശ്നം മരുന്ന് കഴിക്കാതിരുന്നതിന്റേതെന്ന് ശ്രീജിത്ത് രവി: നിർണ്ണായകമായത് മുഖപരിചയവും കറുത്ത കാറും
തൃശ്ശൂർ: മലയാള സിനിമ രംഗത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീജിത്ത് രവി. ആദ്യ ചിത്രമായ ബൈ ദ പീപ്പിള്‍ അവസാനം പുറത്തിറങ്ങിയ ജോ ആന്‍ഡ് ജോ വരെ മികച്ച അഭിനയം കാഴ്ചവെക്കാനും താരത്തിന് സാധിച്ചു. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചുണ്ട്. സിനിമാ ജീവിതത്തിന് അപ്പുറം താരം ആദ്യമായി വാർത്തയില്‍ നിറയുന്നത് പാലക്കാട് ജില്ലയിലെ പോക്സോ കേസുമായി ബന്ധപ്പെട്ടായിരുന്നു.
വിദ്യാർത്ഥികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. ഇപ്പോഴിതാ അഞ്ച് വർഷങ്ങള്‍ക്ക് സമാന കേസില്‍ വീണ്ടും അറസ്റ്റിലായിരിക്കുകയാണ് താരം.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസില്‍ ഇന്ന് രാവിലെയോടെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശൂർ അയ്യന്തോളിലെ എസ് എന്‍ പാർക്കിന് സമീപത്ത് വെച്ച് പതിനാലും ഒന്‍പതും വയസുള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു താരത്തിന്റെ ഗഗ്നതാ പ്രദർശനം. കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു

കറുത്ത സഫാരി കാറിലെത്തിയ ആള് എന്നായിരുന്നു കുട്ടികള്‍ തൃശൂർ വെസ്റ്റ് പൊലീസിനോടും പറഞ്ഞ അടയാളം. എവിടെയോ കണ്ട് പരിചയമുള്ള മുഖമെന്ന കുട്ടികളുടെ മൊഴിയും ശ്രീജിത്ത് രവിയിലേക്ക് എത്തുന്നതില്‍ നിർണ്ണായകമായി. തുടർന്ന് സമീപത്തെ സി സി സി ടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോഴാണ് പ്രതി ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. നടന്റെ കാർ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് കേസില്‍ നിർണ്ണായകമായത്

കുട്ടികള്‍ ശ്രീജീത്ത് രവിയെ തിരിച്ചറിഞ്ഞതായും പ്രതി കുറ്റം സമ്മതിച്ചെന്നുമാണ് വിവരം. പോക്സോ (POCSO)വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് വ്യക്തമാക്കിയത്. അറസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

2016 ലായിരുന്നു സമാനമായ കേസില്‍ ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. സംഭവത്തില്‍ ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ സഹിതം പിടികൂടുകയായിരുന്നു. പിന്നീട് കേസ് കോടതിയിലെത്തിയപ്പോള്‍ ശ്രീജീത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം വേണം. പാസ്പോര്‍ട്ട് സമര്‍പ്പിക്കണം. പിന്നെ എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി ഒപ്പിടണമെന്നതായിരുന്നു ജാമ്യ വ്യവസ്ഥ. പിന്നീട് ഈ വ്യവസ്ഥകളില്‍ താരത്തിന് ഇളവ് ലഭിച്ചു. അന്നും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിനുള്ള പോക്സോ നിയമ പ്രകാരം ആയിരുന്നു ശ്രീജിത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസ് എടുത്തത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications