'സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയസ്‌പർദ്ധ പടർത്തുന്നത്'; വിമർശനവുമായി സുകുമാരൻ നായർ
കോട്ടയം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത്. സർക്കാർ നിലപാടുകൾ വർഗീയ സ്‌പർദ്ധ പടർത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ നേരിടേണ്ടി വരുമെന്നുമാണ് സുകുമാരൻ നായർ നൽകിയ മുന്നറിയിപ്പ്. എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരായ വിമർശനം ശക്തമാക്കിയത്.
മുന്നാക്ക സമുദായങ്ങളോടുള്ള നിലപാടിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സുകുമാരൻ നായർ ഒരുപോലെ പ്രതിക്കൂട്ടിലാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ഇരു സർക്കാരുകളും മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ആരോപിക്കുന്നു.

കൂടാതെ ജാതി സംവരണത്തിനും ജാതി സെൻസസിനും എതിരെ എൻഎസ്എസ് നിലപാട് കടുപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ജാതി സംവരണം പൂർണമായി അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏർപ്പെടുത്തണമെന്നും ആയിരുന്നു സുകുമാരൻ നായരുടെ ആവശ്യം. നേരത്തെയും ജാതി സംവരണത്തിനെതിരെ കടുത്ത എതിർപ്പ് അറിയിച്ച സംഘടനയാണ് എൻഎസ്എസ്.
ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ വെല്ലുവിളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. വോട്ടു ബാങ്കുകളായ ജാതി വിഭാഗങ്ങളുടെ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങി, രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനായുള്ള മുറവിളിയെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സർക്കാരിന്റെ നയങ്ങൾക്കെതിരെ എസ്എൻഡിപിയും രംഗത്തെത്തിയിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് സംസ്ഥാന സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെടുത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.
ഇരുമുന്നണികളേയും ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നിശിതമായി വിമർശിക്കുകയുണ്ടായി. മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ലിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിര്‍ദേശം ചെയ്‌തുവെന്ന് പറഞ്ഞുകൊണ്ടേയിരുന്നു വെള്ളാപ്പള്ളി വിമർശനം കടുപ്പിച്ചത്. കൂടാതെ തൃശൂരിൽ ബിജെപി ജയിക്കാൻ കാരണം ക്രിസ്ത്യാനികൾ അവരെ രക്ഷകരായി കണ്ടതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയിരുന്നു.
അതിന് പിന്നാലെയാണ് മറ്റൊരു പ്രബല സാമുദായിക സംഘടനയായ എൻഎസ്എസും സർക്കാരിനെതിരായ വിമർശനം ശക്തമാക്കുന്നത്. ലോക്‌സഭാ തിരഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തമായിട്ടില്ലാത്ത ഇടതുമുന്നണിയിൽ പുതിയ സംഭവ വികാസങ്ങൾ കൂടുതൽ ചർച്ചയ്ക്ക് വഴിയൊരുക്കാനാണ് സാധ്യത.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications