Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനങ്ങള്‍ "ചെകുത്താനും കടലിനും ഇടയില്‍"; കേന്ദ്രത്തിനെതിരെ വിമർശനവുമായി പി ചിദംബരം

ദില്ലി: സംസ്ഥാനങ്ങളോട് എണ്ണ നികുതിയില്‍ കുറവ് വരുത്താനുള്ള കേന്ദ്ര നിർദേശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായ പി ചിദംബരം. കേന്ദ്രം കൂടുതൽ ഫണ്ട് വിനിയോഗിക്കുകയോ കൂടുതൽ ഗ്രാന്റുകൾ നൽകുകയോ ചെയ്തില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് പെട്രോളിനും ഡീസലിനും മേലുള്ള വാറ്റ് വരുമാനം ഉപേക്ഷിക്കാൻ കഴിയുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും സർക്കാർ കുറച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുൻ ധനമന്ത്രിയുടെ പരാമർശം.

"പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കുന്നതിനുള്ള വിജ്ഞാപനം ഇപ്പോൾ വന്നിട്ടുണ്ട്. ധനകാര്യമന്ത്രി 'എക്‌സൈസ് ഡ്യൂട്ടി' എന്ന വാക്ക് ഉപയോഗിച്ചു, എന്നാൽ സംസ്ഥാനങ്ങളുമായി പങ്കിടാത്ത അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. അതിനാൽ, ഞാൻ ഇന്നലെ പറഞ്ഞതിന് വിരുദ്ധമായി, ഈ കുറവിന്റെ മുഴുവൻ ഭാരവും കേന്ദ്രത്തിൻ്റെ മേലാണ്." ചിദംബരം പറഞ്ഞു.

p chhidnambaram

''പെട്രോളിന്റെയും ഡീസലിന്റെയും തീരുവയുടെ വിഹിതം വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് വരുമാനം വളരെ കുറവാണ്. അവരുടെ വരുമാനം പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള വാറ്റിൽ നിന്നുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കൂടുതൽ ഫണ്ട് വിനിയോഗിക്കുകയോ കൂടുതൽ ഗ്രാന്റുകൾ നൽകുകയോ ചെയ്തില്ലെങ്കിൽ ആ വരുമാനം ഉപേക്ഷിക്കാൻ അവർക്ക് കഴിയുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു," ചിദംബരം കൂട്ടിച്ചേർത്തു. "ചെകുത്താനും ആഴക്കടലിനും" ഇടയിലുള്ളതുപോലെയാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, നികുതി കുറച്ചതിലൂടെ സംസ്ഥാനത്തിന് ആകെ ലഭിക്കേണ്ടിയിരുന്ന 10.41 രൂപയ്ക്ക് മാത്രം 9.40 രൂപ മാത്രം കുറവ് വരുന്നതില്‍ വിശദീകരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്ത് എത്തി. കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ് ഈ വ്യത്യാസത്തിന് കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

'കഴിഞ്ഞ ദിവസം പെട്രോളിന്റെ കേന്ദ്ര നികുതി 8 രൂപ കുറച്ചതിനൊപ്പം സംസ്ഥാന സർക്കാർ 2.41 രൂപ സംസ്ഥാന നികുതിയും കുറച്ചിരുന്നു. അതായത് പെട്രോൾ വിലയിൽ 10.41 രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.40 രൂപ മാത്രമേ പെട്രോൾ വിലയിൽ കുറവു വന്നിട്ടുള്ളൂ. ഡീസൽ വിലയിലാകട്ടെ കേന്ദ്രവും സംസ്ഥാനവും നൽകിയ ഇളവ് പൂർണമായും ലഭിച്ചു. ഈ വ്യത്യാസത്തിന്റെ കാരണം കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ്. ഈ രീതിയിൽ വില വർദ്ധനവ് കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ
ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണ്.'-മന്ത്രി കെഎന്‍ ബാലഗോപാല്‍ വിശദീകരിച്ചു

'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+