ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഭൂവുടമക്കെതിരെ കടുത്ത നടപടി; ഓഡിറ്റ് ശക്തമാക്കും
തിരുവനന്തപുരം: ആധാരം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ കടുത്ത നടപടി. ഇത്തരം ക്രമക്കേടുകള്‍ക്കെതിരേ കടുത്ത നടപടി എടുക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ആഭ്യന്തര ഓഡിറ്റില്‍ ഇത്തരം ക്രമക്കേടുകളില്‍ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമയില്‍ നിന്ന് ഈടാക്കാനാണ് നീക്കം.
അടുത്ത മാസം മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ക്ക് ഇത് ബാധകമായിരിക്കും. സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷത്തിന് ഉള്ളിലും രജിസ്ട്രേഷന് ഫീസ് മൂന്ന് വര്‍ഷത്തിന് അകവും ഈടാക്കാം എന്നാണ് പുതിയ വ്യവസ്ഥയില്‍ നിഷ്കര്‍ഷിക്കുന്നത്.

ഇതിനായി രജിസ്ട്രേഷന്, കേരള മുദ്രപ്പത്ര നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. തുടര്‍ നടപടിയായി ഓഡിറ്റ് മാന്വലും അംഗീകരിച്ചതോടെയാണ് നിയമം പ്രാബല്യത്തില്‍ വരികയാണ്. ക്രമക്കേട് കണ്ടെത്താന്‍ ഓഡിറ്റ് ശക്തമാക്കും. റവന്യൂ നഷ്ടത്തിന് ജീവനക്കാര്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും.
അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍
ഓഡിറ്റ് റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആണ് പരിശോധിക്കുക. വിരമിച്ചയാളാണെങ്കിലും കൂട്ട് നില്ക്കുന്ന ജീവനക്കാരനെതിരേയും നടപടി വരും. റവന്യൂ നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ഭൂമിയുടെ ഉടമയ്ക്ക് നോട്ടീസ് അയച്ച് ഹിയറിംഗ് നടത്തും.
അതേസമയം രജിസ്ട്രേഷന് ഐ ജിക്കും സര്‍ക്കാരിലും അപ്പീല്‍ നല്കാന് ഭൂവുടമയ്ക്ക് അവസരമുണ്ടായിരിക്കും. നഷ്ടം കക്ഷികളില്‍ നിന്ന് ഈടാക്കുന്നത് വരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്. നേരത്തെ അണ്ടര്‍ വാല്വേഷന്റെ പരിധിയില്‍ വരാത്ത ക്രമക്കേടുകളുടെ ബാധ്യത സബ് രജിസ്ട്രാര്‍ക്കായിരുന്നു.
എന്നാല്‍, മുദ്രപ്പത്രനിയമത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയ 33 എ വകുപ്പ് പ്രകാരം അത് സബ് രജിസ്ട്രാറില്‍നിന്ന് ഒഴിവായി ഭൂവുടമയ്ക്കാകും. ബോധപൂര്‍വം കൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുക.
ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സബ് രജ്സ്ട്രാര്‍മാര്‍ക്ക് ഒരിക്കലും പൂര്‍ണമായി ഗ്രാറ്റ്വിവിറ്റി ലഭിക്കാറില്ല എന്ന് ഉദ്യേഗസ്ഥര്‍ പറയുന്നു. ഗ്രാറ്റ്വിവിറ്റിയില്‍ നിന്നാണ് പലപ്പോഴും ഇതിന്റെ ബാധ്യത ഈടാക്കിയിരുന്നത്.
സംസ്ഥാനത്ത് 315 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഏകീകൃത ആഭ്യന്തര ഓഡിറ്റ് നടപ്പാകുന്നതോടെ ന്യായവില ഈടാക്കിയിട്ടുണ്ടോ, മുദ്രപ്പത്രവില കണക്കാക്കിയതില്‍ പിശകുണ്ടോ, ആധാരത്തിന്റെ സ്വഭാവം നിര്‍ണയിച്ചതില്‍ തെറ്റുണ്ടോ, എന്തെങ്കിലും ഇളവ് നല്കിയിട്ടുണ്ടെങ്കില് അത് നിയമപരമാണോ തുടങ്ങിയവ പരിശോധിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications