മാപ്പ് പറയുകയോ? സര്‍ക്കാരോ? കണ്ടതൊന്നും സത്യമല്ലത്രേ!! ഇരട്ടച്ചങ്കന് ഇത് എന്ത് ഭാവിച്ചാ!!
കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പിഴ ചുമത്തിയെന്നു പറയുന്നത് ശരിയല്ലെന്നുമാണ് പിണറായി സഭയില്‍ പറഞ്ഞത്.
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ രണ്ട് തവണ തിരിച്ചടി ലഭിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും പഠിക്കുന്നില്ല. കേസില്‍ നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യന്. തക്കതായ കാരണങ്ങളുള്ളത് കൊണ്ട് തന്നെയായിരുന്നു സെന്‍കുമാറിനെ നീക്കിയതെന്നാണ് പിണറായി ഇപ്പോഴും പറയുന്നത്.
നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പിഴ ചുമത്തിയെന്നു പറയുന്നത് ശരിയല്ലെന്നുമാണ് പിണറായി സഭയില്‍ പറഞ്ഞത്.

തക്കതായ കാരണമുണ്ട്
ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതിനെ ന്യായീകിരിച്ചാണ് മുഖ്യമന്ത്രി വീണ്ടും നിയമസഭയില്‍ സംസാരിച്ചത്. തക്കതായ കാരണങ്ങളുള്ളത് കൊണ്ട് തന്നെയാണ് സെന്‍കുമാറിനെ നീക്കിയതെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങളാണ് ചെയ്തതെന്നും പിണറായി പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്നു
സെന്‍ കുമാര്‍ കേസില്‍ കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്നും പിണറായി പറയുന്നു. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിട്ടിയിലാണെന്നും ബാലനീതി വകുപ്പിന്റെ നിയമ നടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പിഴ എന്ന വാക്ക് കോടതി ഉപയോഗിച്ചിട്ടില്ലെന്നും പിണറായി പറയുന്നു. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി.

സര്‍ക്കാരിന്റെ അവകാശം
സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നാണ് പിണറായി പറയുന്നത്. ഇത് സര്‍ക്കാരിന്റെ അവകാശമാണെന്നും പിണറായി സഭയില്‍ വ്യക്തമാക്കി.

അനാദരവില്ല
ഇതില്‍ കോടതി അലക്ഷ്യം ഉണ്ടായിട്ടില്ലെന്നും പിണറായി പറയുന്നു. ഒരു ഘട്ടത്തിലും കോടതിയോട് അനാദരവ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്്ഞു. സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നും പിണറായി സഭയെ അറിയിച്ചു. ഈ സര്‍ക്കാരിനല്ല മുഖത്തടി കിട്ടിയതെന്നും കഴിഞ്ഞ സര്‍ക്കാരിനാണ് തുടര്‍ച്ചയായി തിരിച്ചടികള്‍ കിട്ടിയതെന്നും പിണറായി.

അടിയന്തര പ്രമേയം
സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കാതെ അതിനെ ചോദ്യം ചെയ്തതിന് സര്‍ക്കാരിനെതിരെ പിഴ ചുനത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷം നല്കിയടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി വിജയന്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications