Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയും ഞാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതാണ്; കെ സുധാകന്‍ തുറന്ന് പറയുന്നു

കണ്ണൂര്‍: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച ഇടതുപക്ഷത്തേയും പിണറായി വിജയനേയും നേരിടാന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പുതിയ നേതൃത്വത്തേയുമാണ് കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്. സഭയ്ക്ക് അകത്ത് വിഡി സതീശനും പുറത്ത് കെ സുധാകരനും പാര്‍ട്ടിയെ നയിക്കാന്‍ വന്നതോടെ വലിയ ആവേശമാണ് കോണ്‍ഗ്രസ് അണികളില്‍ ഉണ്ടായിരിക്കുന്നത്.

പിണറായി വിജയന്‍റെ അതേ കണ്ണൂര്‍ രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ നേതാവാണ് കെ സുധാകരനും. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ തന്നെ തുടങ്ങിയതുമാണ്. ഇപ്പോഴിതാ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരന്‍.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

പിണറായി

പിണറായി വിജയനുമായി തനിക്ക് വ്യക്തിപരമായ യാതൊരു ആഭിപ്രായ വ്യത്യാസവുമില്ല. എന്നാല്‍ കണ്ണൂര്‍ പോലൊരു ജില്ലക്ക് അകത്ത് ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോവുന്ന ഒരു പാര്‍ട്ടി ഉണ്ടാക്കിയ മടുപ്പ്, അരാജകത്വം, വികസന മുരടിപ്പ് എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ വിമര്‍ശിക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ പറയുന്നു.

തലയെടുപ്പുള്ള നേതാവ്

ഇതിനെയൊക്കെ പിണറായി വിജയന്‍ ഒറ്റക്ക് നയിക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ കണ്ണൂരില്‍, അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഏറ്റവും തലയെടുപ്പുള്ള നേതാവ് പിണറായിയാണ്. അദ്ദേഹം അറിയാതെ ഒരു ഇല അനങ്ങില്ല. അപ്പോള്‍ പിന്നെ അദ്ദേഹത്തെയല്ലാതെ വിമര്‍ശിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടാണ് വിമര്‍ശനം പിണറായിയിലേക്ക് പോവുന്നത്.

രാഷ്ട്രീയ ശുത്രുവാണ്

പിണറായിയെ താഴ്ത്തിക്കെട്ടി സംസാരിക്കണം എന്നൊന്നും എനിക്കില്ല. എന്നാല്‍ രാഷ്ട്രീയപരമായി വിമര്‍ശിക്കാതിരിക്കാന്‍ ആവില്ല. അദ്ദേഹം എന്‍റെ രാഷ്ട്രീയ ശുത്രുവാണ്. വിമര്‍ശിച്ചില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതാവും. അതിന് അപ്പുറത്തുള്ളതെല്ലാം യാദൃശ്ചികമാണ്. അതിന് പലപ്പോഴും ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും കെ സുധാകരന്‍ അവകാശപ്പെടുന്നു.

മടിയും ഇല്ല

അവാസ്തവമായ ഒരു കാര്യം ഞാന്‍ ഇന്നുവരെ ഒരിടത്തും പറഞ്ഞിട്ടില്ല. ഇനിയും പറയില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. അതിന് യാതൊരു മടിയും ഇല്ല. പിണറായി വിജയനും ഞാനും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. അദ്ദേഹം പറയുന്നതും യഥാര്‍ത്ഥ്യവും തമ്മില്‍ വ്യത്യാസമുണ്ടാവും.

ഉറങ്ങാന്‍ കിടക്കുമ്പോള്‍

മാധ്യമങ്ങളോടൊക്കെ എന്ത് പറഞ്ഞാലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വന്തം മനഃസാക്ഷിയോടൊങ്കിലും ചോദിക്കണ്ടേണ്ടി വരില്ലെ. ചോദിക്കുമ്പോള്‍ ഉത്തരം നെഗറ്റീവ് ആയിരിക്കും. അത് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അദ്ദേഹത്തിന്‍റ കഴിവിനെയൊന്നും ഒരിക്കലും ഞാന്‍ കുറച്ച് കാണുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ തുറന്ന് പറയുന്നു.

കൂടൂതുല്‍

എത്ര പ്രഗല്‍ഭന്‍മാരെയാണ് അദ്ദേഹം 'ശ്വാസം മുട്ടിച്ച് കൊന്നത്'. മുറിച്ചാല്‍ മുറികൂട്ടുന്നത് പോലെത്തെ ജീവിയാണ് അച്യുതാനന്ദനൊക്കെ. പക്ഷെ അദ്ദേഹത്തിന് പോലും പിണറായിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. തനിക്ക് നല്‍കിയ ഭരണപരിഷ്കാര കമ്മീഷന്‍ സ്ഥാനം അച്യുതാനന്ദന്‍ ഏറ്റെടുക്കാതിരുന്നെങ്കില്‍ അദ്ദേഹം കൂടൂതുല്‍ ജനകീയനായി മാറുമായിരുന്നു.

ശക്തനാക്കിയത്.

സാഹചര്യങ്ങളാവും പിണറായിയെ ഇത്ര ശക്തനാക്കിയത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് കിട്ടി മേധാവിത്വം മറ്റൊരു ജില്ലയിലും സിപിഎമ്മിന് ലഭിച്ചിട്ടില്ല. അപ്പോള്‍ സ്വാഭാവികമായും പവര്‍ഫുള്ളായ ഒരു പ്രദേശത്തെ സിപിഎം നേതാവ് പവര്‍ ഫുള്ളാവും. സീതാറാം യച്ചൂരി ഉള്‍പ്പടേയുള്ള നേതാക്കള്‍ സിപിഎമ്മിന് ഉണ്ടെങ്കിലും അവരൊന്നും പിണറായിയുടെ അത്ര പവര്‍ഫുള്‍ അല്ലെന്നും കെ സുധാകരന്‍ പറയുന്നു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+