പിണറായിയും ഞാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതാണ്; കെ സുധാകന് തുറന്ന് പറയുന്നു
കണ്ണൂര്‍: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച ഇടതുപക്ഷത്തേയും പിണറായി വിജയനേയും നേരിടാന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പുതിയ നേതൃത്വത്തേയുമാണ് കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്. സഭയ്ക്ക് അകത്ത് വിഡി സതീശനും പുറത്ത് കെ സുധാകരനും പാര്‍ട്ടിയെ നയിക്കാന്‍ വന്നതോടെ വലിയ ആവേശമാണ് കോണ്‍ഗ്രസ് അണികളില്‍ ഉണ്ടായിരിക്കുന്നത്.
പിണറായി വിജയന്റെ അതേ കണ്ണൂര്‍ രാഷ്ട്രീയ കളരിയില്‍ പയറ്റി തെളിഞ്ഞ നേതാവാണ് കെ സുധാകരനും. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ തന്നെ തുടങ്ങിയതുമാണ്. ഇപ്പോഴിതാ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരന്.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

പിണറായി വിജയനുമായി തനിക്ക് വ്യക്തിപരമായ യാതൊരു ആഭിപ്രായ വ്യത്യാസവുമില്ല. എന്നാല്‍ കണ്ണൂര്‍ പോലൊരു ജില്ലക്ക് അകത്ത് ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോവുന്ന ഒരു പാര്‍ട്ടി ഉണ്ടാക്കിയ മടുപ്പ്, അരാജകത്വം, വികസന മുരടിപ്പ് എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ വിമര്‍ശിക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ കെ സുധാകരന് പറയുന്നു.

ഇതിനെയൊക്കെ പിണറായി വിജയന് ഒറ്റക്ക് നയിക്കുന്നു എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ കണ്ണൂരില്‍, അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഏറ്റവും തലയെടുപ്പുള്ള നേതാവ് പിണറായിയാണ്. അദ്ദേഹം അറിയാതെ ഒരു ഇല അനങ്ങില്ല. അപ്പോള്‍ പിന്നെ അദ്ദേഹത്തെയല്ലാതെ വിമര്‍ശിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടാണ് വിമര്‍ശനം പിണറായിയിലേക്ക് പോവുന്നത്.

പിണറായിയെ താഴ്ത്തിക്കെട്ടി സംസാരിക്കണം എന്നൊന്നും എനിക്കില്ല. എന്നാല്‍ രാഷ്ട്രീയപരമായി വിമര്‍ശിക്കാതിരിക്കാന്‍ ആവില്ല. അദ്ദേഹം എന്റെ രാഷ്ട്രീയ ശുത്രുവാണ്. വിമര്‍ശിച്ചില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതാവും. അതിന് അപ്പുറത്തുള്ളതെല്ലാം യാദൃശ്ചികമാണ്. അതിന് പലപ്പോഴും ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും കെ സുധാകരന് അവകാശപ്പെടുന്നു.

അവാസ്തവമായ ഒരു കാര്യം ഞാന്‍ ഇന്നുവരെ ഒരിടത്തും പറഞ്ഞിട്ടില്ല. ഇനിയും പറയില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. അതിന് യാതൊരു മടിയും ഇല്ല. പിണറായി വിജയനും ഞാനും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. അദ്ദേഹം പറയുന്നതും യഥാര്‍ത്ഥ്യവും തമ്മില്‍ വ്യത്യാസമുണ്ടാവും.

മാധ്യമങ്ങളോടൊക്കെ എന്ത് പറഞ്ഞാലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വന്തം മനഃസാക്ഷിയോടൊങ്കിലും ചോദിക്കണ്ടേണ്ടി വരില്ലെ. ചോദിക്കുമ്പോള്‍ ഉത്തരം നെഗറ്റീവ് ആയിരിക്കും. അത് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അദ്ദേഹത്തിന്റ കഴിവിനെയൊന്നും ഒരിക്കലും ഞാന്‍ കുറച്ച് കാണുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ തുറന്ന് പറയുന്നു.

എത്ര പ്രഗല്ഭന്മാരെയാണ് അദ്ദേഹം 'ശ്വാസം മുട്ടിച്ച് കൊന്നത്'. മുറിച്ചാല്‍ മുറികൂട്ടുന്നത് പോലെത്തെ ജീവിയാണ് അച്യുതാനന്ദനൊക്കെ. പക്ഷെ അദ്ദേഹത്തിന് പോലും പിണറായിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. തനിക്ക് നല്കിയ ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം അച്യുതാനന്ദന് ഏറ്റെടുക്കാതിരുന്നെങ്കില്‍ അദ്ദേഹം കൂടൂതുല്‍ ജനകീയനായി മാറുമായിരുന്നു.

സാഹചര്യങ്ങളാവും പിണറായിയെ ഇത്ര ശക്തനാക്കിയത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് കിട്ടി മേധാവിത്വം മറ്റൊരു ജില്ലയിലും സിപിഎമ്മിന് ലഭിച്ചിട്ടില്ല. അപ്പോള്‍ സ്വാഭാവികമായും പവര്‍ഫുള്ളായ ഒരു പ്രദേശത്തെ സിപിഎം നേതാവ് പവര്‍ ഫുള്ളാവും. സീതാറാം യച്ചൂരി ഉള്‍പ്പടേയുള്ള നേതാക്കള്‍ സിപിഎമ്മിന് ഉണ്ടെങ്കിലും അവരൊന്നും പിണറായിയുടെ അത്ര പവര്‍ഫുള്‍ അല്ലെന്നും കെ സുധാകരന് പറയുന്നു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം
Recommended Video
-
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം











Click it and Unblock the Notifications