'മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും? നമുക്കിനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല'; സുരേഷ് ഗോപി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. അണക്കെട്ടിന്റെ നിലവിലെ അവസ്ഥ ഭീതി പടർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന ചോദ്യവും മന്ത്രി ഉയർത്തുകയുണ്ടായി. കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ പോലും സാറ്റലൈറ്റ് സംവിധാനം വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
'ഇന്നും നിറഞ്ഞു നിൽക്കുന്ന വിഷയമാണത്. പൊട്ടും പൊട്ടുമായിരിക്കും എന്നൊക്കെ പറയുന്നു. ഒരുപക്ഷേ പൊട്ടിയാൽ ആര് ഉത്തരവാദിത്തം പറയും? കോടതി പറയുമോ, അതല്ല കോടതിയിൽ നിന്ന് ഇത്തരം ഉത്തരവുകൾ വാങ്ങി ഇന്നത്തെ സ്ഥിതിവിശേഷം അതേപടി തുടരുന്നവർ ഉത്തരം പറയണം' സംസ്ഥാന സർക്കാരിനെ പരോക്ഷമായി സൂചിപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ വലിയ രീതിയിൽ പുരോഗമിക്കുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
നേരത്തെ മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി സുരേഷ് ഗോപി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്‌ച നടന്നത്. ഐഎസ്ആർഒയിലെ ശാസ്ത്ര, സാങ്കേതിക വിദഗ്‌ധരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ജൂൺ മാസത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി സംബന്ധിച്ച് മേൽനോട്ട സമിതി പരിശോധന നടത്തിയിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിന് പിന്നാലെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായ പ്രചരണവും ചർച്ചകളും ആരംഭിച്ചത്.
ഡാം ഡികമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമ്മിക്കണം എന്നുമുൾപ്പെടെയുള്ള ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഇതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ ക്യാമ്പയിൻ അടക്കം സംഘടിപ്പിച്ചു വരുന്നുണ്ട്. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് സർക്കാർ വാദം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് വേണമെന്നത് തന്നെയാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറയുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications