ത്രികോണപ്പോര് ശക്തമാണ് കഴക്കൂട്ടത്ത്
ശബരിമല സ്വർണക്കൊള്ളക്ക് കൂട്ടുനിന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പുലി പിടിക്കുമെന്ന് ടി. ശരത്ചന്ദ്ര പ്രസാദ്. പുലി പിടിക്കില്ല, പുലികളായ ജനങ്ങൾ പിന്തുണക്കുമെന്ന് കടകംപള്ളിയുടെ പ്രതിരോധം. ഇരുമുന്നണികൾക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് എൻഡിഎ സ്ഥാനാർഥി വി. മുരളീധരനും. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ വിഷയങ്ങൾ സജീവ ചർച്ചയാകുന്ന കഴക്കൂട്ടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിനത്തോടടുക്കുമ്പോൾ ത്രികോണപ്പോര് ശക്തമാകുകയാണ്.
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്
ആദ്യഘട്ടത്തിൽ എൽഡിഎഫ്-ബിജെപി പോര് എന്ന് തോന്നിച്ച മണ്ഡലത്തിൽ യുഡിഎഫിന് വേണ്ടി ശരത്ചന്ദ്രപ്രസാദ് എത്തിയതോടെ കളംമാറി. ശബരിമല വിഷയത്തിന് ചൂടുപകരുന്ന നിലയിലെ പ്രചാരണമാണ് യുഡിഎഫ് മുന്നോട്ടുവെച്ചത്. ഇതോടെ വി. മുരളീധരനും ശബരിമല സ്വർണക്കൊള്ളയും വിശ്വാസ സംരക്ഷണവും വിഷയമാക്കേണ്ടിവന്നു. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്നതിനാൽ കൂടിയാണ് ഇരുമുന്നണികളും സ്വർണക്കൊള്ള സജീവമാക്കുന്നത്.

ശബരിമല സ്വർണക്കൊള്ള കണ്ടെത്തിയത് ഇടത് സർക്കാറാണെന്ന പ്രചാരണത്തിലാണ് എൽഡിഎഫും കടകംപള്ളിയും. കടകംപള്ളി ക്രിമിനൽ കേസ് പശ്ചാത്തലം മറച്ചുവെച്ചാണ് സത്യവാങ്മൂലം നൽകിയതെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, ഇത്തരം നുണപ്രചാരണങ്ങളെല്ലാം കഴക്കൂട്ടത്തെ വോട്ടർമാർ തള്ളുമെന്നും ഹാട്രിക് ജയം നേടുമെന്നും കടകംപള്ളി ഉറപ്പിച്ച് പറയുന്നു. ഒരുകാലത്ത് യുഡിഎഫിനെ മാത്രം പിന്തുണച്ചിരുന്ന മണ്ഡലമാണിത്. 2011ൽ 50,787 വോട്ട് നേടി എം.എ. വാഹിദ് ഇവിടെ ജയിച്ചിരുന്നെങ്കിലും പിന്നീട് കളം നിറയാൻ കോൺഗ്രസിനായിരുന്നില്ല.
സംസ്ഥാനത്ത് ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കഴക്കൂട്ടം. 2016ല് കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. 2021ൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചപ്പോൾ നേരിയ കുറവ് വോട്ട് ഷെയറിൽ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിർത്തിയിരുന്നു. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് 28 വാർഡുകളിൽ വിജയിക്കാൻ സാധിച്ചു. ഇതിന് പുറമേ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിക്കുമെന്നാണ് എൻഡിഎ കരുതുന്നത്.
അതിനാൽ ശക്തമായ പ്രചാരണമാണ് അവർ നടത്തുന്നത്. ടെക്നോപാർക്ക് ഉൾപ്പെടെ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ ഉള്ളതിനാൽ ടെക്കികളുടെ വോട്ടുകളും ഇവിടെ പ്രധാനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികസനം ചർച്ചയാക്കി എൽഡിഎഫും ബിജെപിയും പ്രചാരണം കൊഴുപ്പിക്കുമ്പോൾ ഇരുവരുടേയും ഒത്തുകളിയും അഴിമതിയും ധൂർത്തും ചർച്ചയാക്കുകയാണ് യുഡിഎഫ്.
മുൻ എംഎൽഎയെന്ന നിലയിലെ തന്റെ പരിചയം ശരത്ചന്ദ്രപ്രസാദും മണ്ഡലത്തിൽ മുതലാക്കുന്നുണ്ട്. ശബരിമല വിഷയം ഉൾപ്പെടെ ചർച്ചയാകുമ്പോൾ ന്യൂനപക്ഷ മുസ്ലിം വോട്ടുകൾ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ ആ വോട്ടുകൾ ആരെ തുണക്കുമെന്നതും നിർണായകമാണ്. മൂന്ന് മുന്നണികളും സ്ഥാനാർഥികളും അവകാശവാദം ഉന്നയിക്കുന്ന മണ്ഡലത്തിൽ അടിയൊഴുക്കുകളും നിഷ്പക്ഷ വോട്ടർമാരും വിധി നിർണയത്തിൽ നിർണായകമാകും.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്മാര് കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്!









Click it and Unblock the Notifications