ഹേമ കമ്മിറ്റി വിളിപ്പിച്ചത് ഡബ്ല്യുസിസിയെ മാത്രം, പേരുകള്‍ പുറത്തുവിടണമെന്ന് ബി ഉണ്ണികൃഷ്ണന്
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമ വഴി തേടുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. ഡബ്ല്യുസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമാ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്നും ബി ഉണ്ണികൃഷ്ണന് ആരോപിച്ചു.
ചരിത്രത്തിലെ നിര്‍ണായക ഡോക്യുമെന്റാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഫെഫ്ക ഈ റിപ്പോര്‍ട്ട് വിശദമായി തന്നെ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടത്. നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എന്നിവരെല്ലാം എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഉണ്ണികൃഷ്ണന് ചോദിച്ചു.

ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് ഹേമ കമ്മിറ്റി ചോദ്യപ്പട്ടിക അയച്ചു നല്കി. എന്നാല്‍ അമ്മയിലെ സ്ത്രീകള്‍ക്ക് മാത്രം ചോദ്യപ്പട്ടിക കമ്മിറ്റി നല്‍കിയില്ല. ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറല്‍ സെക്രട്ടറിമാരെ ഇതിനായി വിളിക്കുക പോലും ചെയ്തിട്ടില്ല. ട്രേഡ് യൂണിയന് ജനറല്‍ സെക്രട്ടറിമാര്‍ ഫെഫ്കയ്ക്കുണ്ട്. ഇവരെ പോലും കമ്മിറ്റി കണ്ടിട്ടില്ലെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പേരുകളും, 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണ് 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയും. സിനിമയില്‍ ഇത് അസാധ്യമാണ്. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
ഓഡിഷന് നടക്കുന്നത് സംഘടനകളുടെ നിയന്ത്രണത്തിലുള്ള കാര്യമാണ്. കാസ്റ്റിങ് കോള്‍ എന്നൊരു പ്രശ്നം ഇപ്പോഴില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച് രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. അത് പരിഹരിച്ചതാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി പറഞ്ഞു. ബൈലോയില്‍ ഭേദഗതി വരുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ്സ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം ഇരുപത് ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ഫെഫ്ക തീരുമാനമെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും, അപ്രഖ്യാപിത വിലക്കുണ്ടെന്നുമുള്ള വാദങ്ങളെ ഉണ്ണികൃഷ്ണന് തള്ളി. ഡബ്ല്യുസിസി അംഗങ്ങളെ ആരും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. നടി പാര്‍വതി തിരുവോത്തിനെ സിനിമയില്‍ നിന്നും വിലക്കിയെന്ന ആരോപണം തെറ്റാണ്. പല പ്രൊജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല.
തിരക്കഥ അടക്കം ഇഷ്ടമാകാത്തത് കൊണ്ടായിരിക്കും അവര്‍ ചെയ്യാതെ പോയതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. ആണധികാരത്തെ കുറിച്ചുള്ള ആശങ്ക ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേര്‍ത്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ഒരു സംവിധായകനും ഛായാഗ്രഹകനും നന്നായി പെരുമാറി എന്ന് പരാമര്‍ശിച്ചതിന്റെ സാംഗത്യം മനസ്സിലാക്കുന്നില്ലെന്നും ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications