Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി,ജനം മറുപടി കൊടുത്തു';ഇത് ജനാധിപത്യത്തിന്റെ വിജയം: പോള്‍ തേലക്കാട്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി സിറോ മലബാര്‍ സഭ മുന്‍ വക്താവും സത്യദീപം എഡിറ്ററുമായ ഫാദര്‍ പോള്‍ തേലക്കാട്. രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ നിന്ന് അകലം പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മും ബി ജെ പിയും വര്‍ഗീയ കാര്‍ഡ് ഇറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും അതിന് ജനങ്ങള്‍ തക്ക മറുപടി കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും ഫാദര്‍ പോള്‍ തേലക്കാട് കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ വാദങ്ങളിലൂന്നിയാണ് ചിലര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരം വര്‍ഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങള്‍ മുഖം തിരിച്ചതിന്റെ നേര്‍ചിത്രമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. പള്ളികളിലേക്ക് രാഷ്ട്രീയം കയറാന്‍ പാടില്ലായിരുന്നു. ഈ കാര്യം സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നു.

POAUL

പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍ വിവേകപരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണം എന്നാണ് തൃക്കാക്കര ഫലം നല്‍കുന്ന സന്ദേശം എന്നും പോള്‍ തേലക്കാട് വ്യക്തമാക്കി. ജോ ജോസഫ് സഭയുടെ നോമിനിയാണ് എന്ന ആരോപണം വരാതിരിക്കാന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു എന്നും തങ്ങള്‍ ഇടപെട്ടില്ലെന്ന് പറഞ്ഞ് ജോര്‍ജ് ആലഞ്ചേരി വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോള്‍ തേലക്കാട് പറഞ്ഞു.

പള്ളിയുടെ വേദിയില്‍ അല്ല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും പോള്‍ തേലക്കാട്ട് പ്രതികരിച്ചു. തൃക്കാക്കരയില്‍ സെക്കുലര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ഉമ തോമസ് വോട്ട് അപേക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയിലെ ജനങ്ങള്‍ വര്‍ഗീയമായി പെരുമാറും എന്നാണ് ഇടത് മുന്നിയും ബി ജെ പിയും പ്രതീക്ഷിച്ചു. എന്നാല്‍ ജനങ്ങള്‍ പുലര്‍ത്തിയ പക്വതയാണ് തൃക്കാക്കരയില്‍ കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍

ജനാധിപത്യത്തിന്റെ നല്ല മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫാ. പോള്‍ തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കള്‍ സീറോ മലബാര്‍ സഭയിലുണ്ട് എന്നായിരുന്നു പോള്‍ തേലക്കാട് പറഞ്ഞത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ്, ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള റെക്കോഡ് ഭൂരിപക്ഷമാണിത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞിരുന്നു. അതേസമയം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തോറ്റെങ്കിലും 2021 ലേതിനേക്കാള്‍ 2000 ത്തോളം വോട്ട് അധികം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+