കേന്ദ്ര ബജറ്റ് 2024; പ്രതീക്ഷയോടെ കേരളം, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പദ്ധതികൾ ലഭിക്കുമോ?
തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ കേരളവും പ്രതീക്ഷയിലാണ്. തുടർച്ചയായ ആറാം തവണ ബജറ്റ് അവതരിപ്പിക്കുന്നത് നിർമല സീതാരാമൻ തന്നെയാണ്. ഇക്കുറി കേരളവും ആകാംഷയോടെ കാത്തിരിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിനായി. അതിന് നിരവധി കാരണങ്ങളുണ്ട്.
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച ശേഷം, കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണിത്. മുൻപെങ്ങുമില്ലാത്ത വിധം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുന്ന ഒരു സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിന് പ്രയോജനകരമായ പദ്ധതികൾ അവതരിപ്പിക്കുമോ എന്നതാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്.

മുൻ വർഷങ്ങളിൽ കേരളത്തിന് മാത്രമെന്ന നിലയിൽ വലിയ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നത് മാത്രമല്ല, പലപ്പോഴും സംസ്ഥാനം മുന്നോട്ട് വച്ച ആവശ്യങ്ങളെ കേന്ദ്രം തിരസ്‌കരിക്കുകയാണ് ചെയ്‌തത്. എന്നാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ കോപ്പുകെട്ടുന്ന ബിജെപി ഇക്കുറി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി ബജറ്റിൽ എന്താവും ഒരുക്കുക എന്നതാണ് സർപ്രൈസ്.
കേരളത്തിന്റെ പ്രതീക്ഷകൾ:
സിൽവർലൈൻ പദ്ധതിയുടെ അനുമതി, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനായി 837 കോടി രൂപ, വിഴിഞ്ഞം കേന്ദ്രീകരിച്ച് ലോജിസ്‌റ്റിക് ഹബ്, കൊച്ചി മെട്രോയുടെ തുടർ വികസനം, തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് ധനസഹായം, സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളുടെ വികസനം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ കേരളം കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.
ഇക്കുറിയും ഇവ ഔദ്യോഗികമായി മുന്നോട്ട് വെച്ചിട്ടില്ലെങ്കിലും, കേരളം പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങൾ ഇവയാണ്. റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുന്നതുൾപ്പെടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവും നിരന്തരം ഉയരുന്നതാണ്. എന്നാൽ ഇടക്കാല ബജറ്റായതിനാൽ ഇവ പരിഗണിക്കപ്പെടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
മുൻപ് പ്രത്യേകമായി അവതരിപ്പിച്ചിരുന്ന റെയിൽവേ ബജറ്റ് ഇപ്പോൾ കേന്ദ്ര ബജറ്റിനോടൊപ്പം ആയതിനാൽ ഈ മേഖലയിലും കേരളത്തിന് ആവശ്യങ്ങളും പ്രതീക്ഷകളുമുണ്ട്. വന്ദേഭാരത് ട്രെയിനുകൾ എണ്ണം കൂട്ടുക, ട്രെയിനുകളുടെ വേഗം കൂട്ടൽ, സ്‌റ്റേഷൻ നവീകരണം തുടങ്ങിയവ തന്നെയാണ് പ്രഥമ പരിഗണന.
അങ്കമാലി-എരുമേലി ശബരിപാത, തിരുവനന്തപുരം-കായംകുളം , ഷൊർണൂർ-മംഗളൂരു സെക്‌ഷനുകളിൽ ഓട്ടമാറ്റിക് സിഗ്നലിങ്, പാലക്കാട് ടൗൺ സ്‌റ്റേഷൻ ടെർമിനലായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പിറ്റ്‌ലൈൻ നിർമാണം, നേമം ടെർമിനലിന്റെ മാസ്‌റ്റർപ്ലാൻ രണ്ടാംഘട്ടം, തിരുവനന്തപുരം-കന്യാകുമാരി, അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ തുടങ്ങി ഒരുപാട് പദ്ധതികൾ കേരളം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications