മെറിനെ ഫിലിപ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തി, ബ്ലോക്ക് ചെയ്തു, പോലീസില്‍ പരാതി നല്‍കിയെങ്കിലും.....
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊന്ന മെറിന് ഭര്‍ത്താവില്‍ നിന്ന് നേരിട്ടിരുന്നത് നിരന്തരം ഭീഷണികള്‍. കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് മെറിന് ഭര്‍ത്താവ് ഫിലിപ്പിനെതിരെ പരാതി നല്കാന് ശ്രമിച്ചിരുന്നെങ്കിലും അത് ഗൗരവത്തിലെടുക്കാന്‍ പോലീസിന് സാധിച്ചില്ല. കോറല്‍ സ്പ്രിംഗ്സിലെ പോലീസിനായിരുന്നു പരാതി നല്കാന് ശ്രമിച്ചിരുന്നത്. ജനുവരിയില്‍ തന്നെ നാട്ടില്‍ നിന്ന് ഇവര്‍ അമേരിക്കയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരുമിച്ചായിരുന്നില്ല താമസം. മെറിന് നാട്ടിലേക്ക് പോയത് തന്നെ ഇയാള്‍ക്കെതിരെയുള്ള വിവാഹ മോചന കേസ് ഫയല്‍ ചെയ്യാനാണ്.

Recommended Video
ഫിലിപ്പ് മാത്യു തുടര്‍ച്ചയായി ഫോണിലൂടെ മെറിനെ ഭീഷണിപ്പെടുത്തിയിരുന്നു. വളരെ ഭയന്നായിരുന്നു മെറിന് ജീവിച്ചിരുന്നത്. ഫിലിപ്പിന്റെ ഫോണ്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നതായും മെറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിന് ശേഷമാണ് മെറിന് പോലീസില്‍ പരാതി നല്കാന് ശ്രമിച്ചത്. പക്ഷേ പോലീസ് ഈ പരാതി ഗൗരവത്തില്‍ എടുത്തില്ല. കേസ് രജിസ്റ്റര്‍ ചെയ്യാനും തയ്യാറായില്ല. വിവാഹ മോചനങ്ങള്‍ കൈകാര്യം ചെയ്യുന്ന അറ്റോര്‍ണിയെ ബന്ധപ്പെട്ട് കാര്യങ്ങളുമായി മുന്നോട്ട് പോകാനായിരുന്നു പോലീസ് മെറിനോട് പറഞ്ഞത്. അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഫിലിപ്പ് നേരത്തെ തന്നെ അറസ്റ്റിലാവുമായിരുന്നു. മെറിന് സുരക്ഷിതയുമാകുമായിരുന്നു.
അതേസമയം മെറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി കുടുംബാംഗങ്ങള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. പൊമ്പാനോ ബീച്ച് ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതോടെ നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്. അമേരിക്കയിലുള്ള ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കും. മെറിന്റെ മൃതദേഹം ആദരാഞ്ജലികഗള് അര്‍പ്പിക്കാനായി ഫ്ളോറിഡയിലെ ക്നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാവും. സഹപ്രവര്‍ത്തകരും ബന്ധുക്കളും മെറിനെ അവസാനമായി ഒരു നോക്കു കാണാനെത്തും.
മെറിന്റെ പിതാവ് ജോയിയുടെ ന്യൂയോര്‍ക്കിലും ഫ്ളോറിഡയിലുമായുള്ള മാതൃസഹോദരങ്ങളെ പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അധികൃതരും അതിനായി സഹായിച്ചിട്ടുണ്ട്. കേസില്‍ മെറിന്റെ സുഹൃത്തുക്കളുടെയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം അറസ്റ്റിലായ ഫിലിപ്പ് ഇപ്പോള്‍ പോലീസ് കാവലിലാണ്. മെറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മോശം പ്രചാരണങ്ങള്‍ പിതാവ് ജോയി രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications