വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്‌നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..!
കൊച്ചി: ദേശീയപാത 66-ലെ ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏറ്റവും വലിയ പാലമായ വരാപ്പുഴ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ഇതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമായിരിക്കുകയാണ്. എന്നാൽ പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ കാത്തിരിക്കുന്ന 26 കിലോമീറ്റർ ഇടനാഴി ആറുവരിപ്പാതയാക്കാനുള്ള പദ്ധതിക്ക് വീണ്ടും കാലതാമസമുണ്ടായിയിട്ടുണ്ട്.
എൻഎച്ച്എഐ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി 2026 ഓഗസ്‌റ്റിൽ നിന്ന് ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. 1618 കോടി രൂപയുടെ ഈ പദ്ധതി വൈകിയാണ് പുരോഗമിക്കുന്നത്. നേരത്തെ സമയപരിധി 2025 ഡിസംബറായിരുന്നു. മണ്ണ് നികത്താനുള്ള ചുവന്ന മണ്ണിന്റെ ക്ഷാമം ഒരു വർഷത്തോളം നിർമ്മാണത്തെ സ്‌തംഭിപ്പിച്ചു, തുടർന്നാണ് ഈ വർഷം ഓഗസ്‌റ്റിലേക്ക് സമയപരിധി നീട്ടിയത്. അതിന് ശേഷമാണ് പരിഹാരമുണ്ടായത്.

ഷിപ്പിംഗ് ചാനലിൽ നിന്ന് നീക്കിയ മണ്ണ് ഉപയോഗിക്കാൻ കൊച്ചിൻ പോർട്ട് ട്രസ്‌റ്റുമായി ധാരണയിലെത്തി പ്രശ്‌നം പരിഹരിച്ചു. കാൽനടയാത്രക്കാർക്കുള്ള അടിപ്പാതകൾ ഉൾപ്പെടെ പുതിയ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിച്ചേർത്തതും സമയപരിധി നീളാൻ കാരണമായി. ആറുവരിപ്പാതയുടെ ഭാഗമായി ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളും നിർമ്മാണത്തിലാണ്. കോട്ടപ്പുറത്തും മൂത്തകുന്നത്തുമുള്ള പാലങ്ങളൊഴികെ മറ്റെല്ലാം പൂർത്തിയായി.
100 കോടി ചെലവിൽ, 1026 മീറ്റർ നീളമുള്ള വരാപ്പുഴ പാലം 604 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയത് നേട്ടമായാണ് കാണുന്നത്. പെരിയാർ നദിക്ക് കുറുകെ 26 സ്‌പാനുകളുള്ള ഇത് സന്തുലിത കാന്റിലിവർ ഘടനയാണ്. മധ്യഭാഗത്തെ 120 മീറ്റർ സ്‌പാൻ, യാനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാൻ ഉയരം ഉറപ്പാക്കുന്നു. 50 മീറ്ററിലധികം സ്‌പാനുകൾക്ക് ഉപയോഗിക്കുന്ന കാന്റിലിവർ രീതിയിൽ, തൂണുകളിൽ നിന്ന് പുറത്തേക്ക് ഭാഗങ്ങൾ നിർമ്മിച്ച് സന്തുലിതാവസ്ഥ നിലനിർത്തുന്നു.
എതിർഭാഗങ്ങൾ മധ്യത്തിൽ ചേരുമ്പോൾ ഘടന പൂർണമാകും. ഈ രീതി നീളമുള്ള മധ്യഭാഗത്തെ സ്‌പാൻ സാധ്യമാക്കി താഴെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നു. കൊച്ചി വാട്ടർ മെട്രോ, സംസ്ഥാന ജലഗതാഗത വകുപ്പ് യാനങ്ങൾ, പ്രാദേശിക ഫെറികൾ എന്നിവ ഈ ഭാഗം ഉപയോഗിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.
പാലത്തിന്റെ നിർമ്മാണം മൂന്ന് മാസം മുൻപേ പൂർത്തിയായിട്ടും, നിലവിലെ റോഡിനേക്കാൾ മൂന്ന് മീറ്റർ താഴെയുള്ള 1400 മീറ്റർ അനുബന്ധ റോഡുകളുടെ പണി തീരാത്തതിനാൽ ഇത് തുറന്നുകൊടുത്തിരുന്നില്ല.
പഴയ വരാപ്പുഴ പാലം നിലനിർത്തി പുതിയ മൂന്നുവരിപ്പാതയോടൊപ്പം പ്രവർത്തിക്കാൻ എൻഎച്ച്എഐ നവീകരിക്കും.
നിലവിലുള്ള അനുബന്ധ റോഡുകൾ പൊളിച്ച ശേഷം പഴയ പാലത്തിനായി പുതിയവ നിർമ്മിക്കും. മെയ് മാസത്തിൽ തുറക്കാൻ നിശ്ചയിച്ചിരുന്ന പാലം, നിർമ്മാണ സൈറ്റിലെ അപകടങ്ങളും രൂക്ഷമായ ഗതാഗതക്കുരുക്കും കാരണം നേരത്തെ തുറന്ന് കൊടുക്കുകയായിരുന്നു. ഇനി ആറുവരി ഇടനാഴിയുടെ പ്രവർത്തനം കൂടി കഴിഞ്ഞാൽ മാത്രമേ മേഖലയിൽ ആഗ്രഹിച്ചത് പോലെയുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയുള്ളൂ.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ?












Click it and Unblock the Notifications