വാവ സുരേഷ് പറക്കും സ്വീഡനിലേക്ക്, രാജവെമ്പാലയെ പിടിക്കണം: പ്രത്യേക വിമാനം വരും, വൈറ്റ് ഹൗസ് ഇടപെടലും
ചില വിമർശനങ്ങളൊക്കെയുണ്ടെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് പാമ്പ് പിടുത്തക്കരാനായ വാവാ സുരേഷ്. ശാസ്ത്രീയപരമല്ലാത്ത പാമ്പ് പിടുത്തത്തിന്റെ പേരിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനങ്ങളില്‍ അധികവും. ഇത് ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ അദ്ദേഹം അടുത്തിടെ ശാസ്ത്രീയമായ രീതിയിലുള്ള പാമ്പ് പിടുത്തത്തിലേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്.
കൌമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റർ എന്ന് പരിപാടിയിലുടെ മലയാളികള്‍ക്ക് മാത്രമല്ല, അന്തർദേശിയ തലത്തിലും വാവാ സുരേഷിനെ ഇപ്പോള്‍ പ്രശസ്തനാക്കിയിരിക്കുയാണ്. ഈ പ്രശസ്തിയാണ് ഇദ്ദേഹത്തിന് ഇപ്പോള്‍ സ്വീഡനിലേക്കുള്ള യാത്രക്ക് വഴിയൊരുക്കിയിരിക്കുന്നതും.

വാവാ സുരേഷിനെ കൊണ്ടുപോകാനായി സ്വീഡനില്‍ നിന്നുള്ള പ്രത്യേക വിമാനം ഏത് നിമിഷവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. സ്വീഡനിലെ സ്റ്റോക്ക് ഹോമിലെ മൃഗശാലയില്‍ നിന്നും പുറത്ത് ചാടിയ രാജവെമ്പാലയെ പിടികൂടലാണ് വാവാ സുരേഷിന്റെ ജോലി.

സ്റ്റോക്ക് ഹോമിലേക്ക് പുറപ്പെടാനുള്ള സ്വീഡന്‍ സർക്കാർ പ്രതിനിധിയുടെ ഫോണ്‍കോള്‍ വാവ സുരേഷിന് വരുമെന്നും തയ്യാറായിരിക്കണമെന്നുമുള്ള സന്ദേശം ഇന്നലയാണ് വാവാ സുരേഷിന് ലഭിച്ചത്. അമേരിക്കയുടെ വൈറ്റ് ഹൌസില്‍ നിന്നുമാണ് ഈ സന്ദേശം എത്തിയതെന്നാണ് ഏറെ ശ്രദ്ധേയും.

വാവ സുരേഷ് കേരളീയനായതിനാൽ സ്വീഡനിലെ ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണിൽ വിവരം തിരക്കുകയായിരുന്നുവെന്നാണ് കൌമുദി റിപ്പോർട്ട് ചെയ്യുന്നത്. വാവയുടെ പാമ്പ് പിടിത്ത വീഡിയോകൾ നേരത്തെ കൗമുദി യുട്യൂബിലൂടെ കണ്ടിട്ടുള്ള ഉദ്യോഗസ്ഥൻ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എസി റജിയെ വിളിക്കുകയും ചെയ്തിട്ടുണ്ട്.
Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

എസി റജിയില്‍ നിന്നുമാണ് ഇദ്ദേഹം വാവ സുരേഷിന്റെ നമ്പർ വാങ്ങുന്നത്. പിന്നീട് ഇദ്ദേഹമാണ് വാവ സുരേഷിനെ വിളിച്ച് കാര്യം പറയുന്നതും തയ്യാറായി നില്‍ക്കാന്‍ നിർദേശിക്കുന്നത്. സ്വീഡനിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് സ്റ്റോക്ക് ഹോം. രാജ്യത്തിന്റെ ജനസംഖ്യയിലെ 22 ശതമാനവും ഇവിടെയാണ് വസിക്കുന്നത്.

ഇവിടുത്തെ മൃഗശാലയില്‍ നിന്നും പുറത്ത് കടന്ന രാജവെമ്പാലകള്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരിക്കാമെന്നാണ് നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണ്. ഇതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. ഇതോടെയാണ് ഒരു വിദഗ്ധനെ തന്നെ പാമ്പുകളെ പിടിക്കാന്‍ എത്തിക്കാന്‍ മൃഗശാല അധികൃതർ തീരുമാനിച്ചത്.

ഇതേ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ രാജവെമ്പാലയെ പിടികൂടുന്നവരില്‍ വിദഗ്ധരായ ആളുകളെ കുറിച്ച് ഇന്റർനെറ്റില്‍ തിരയുമ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വാവയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കൗമുദി ടി വിയുടെ യുട്യൂബ് ചാനലിൽ വാവയുടെ പാമ്പുപിടിത്ത ദൃശ്യങ്ങൾ കണ്ടതോടെ മതിപ്പേറുകയായിരുന്നു. അതേസമയം വാവാ സുരേഷിന് പുറമെ യൂറോപ്പുകാരന്‍ തന്നെയായ മറ്റൊരു പാമ്പ് പിടുത്ത വിദഗ്ധന്റെ വിവരങ്ങള്‍ മൃഗശാല ഉദ്യോഗസ്ഥർ തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications