Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയായി വരണം; തരൂരും ചെന്നിത്തലയും ഒക്കെ പിന്നിൽ, കനഗോലു സർവേ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും ഇടത് മുന്നണിയെ താഴെയിറക്കി ഭരണം പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ്. അതിന്റെ ഭാഗമായി പുതുയുഗ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളും. അതിനിടയിൽ നിർണായകമായ ഒരു സർവേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസിലെ മറ്റു മുതിർന്ന നേതാക്കളേക്കാള്‍ വളരെ മുന്നിലാണെന്നാണ് ഈ സർവേ ഫലം ഇപ്പോൾ വ്യക്തമാക്കുന്നത്. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ കോൺഗ്രസിൽ സ്‌റ്റാർ ക്യാമ്പയിനർ ഇമേജ് കൂടി ഉള്ളയാളാണ് വിഡി സതീശൻ എന്നതാണ് പ്രധാന കാര്യം.

VD Satheesan

സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചു നിരന്തരം ആക്രമിക്കുന്ന ശൈലിയിലൂടെയാണ് കഴിഞ്ഞ കുറച്ച് കാലമായി പ്രതിപക്ഷത്തിന്റെ ഒന്നാകെ മുഖമായി വിഡി സതീശൻ ഉയർന്നുവന്നിരുന്നു. അതിനിടയിലാണ് കനഗോലു നടത്തിയ നിർണായക സർവേയിലും വിഡിക്ക് ഈ മേധാവിത്തം പുലർത്താൻ സാധിക്കുന്നത്. രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയവരെക്കാൾ ജനസമ്മതി വിഡി സതീശനാണെന്ന് സർവേ പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ താല്‍പ്പര്യമെന്ന് സര്‍വേ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം, ഇഷ്‌ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്, ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള 12 ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിൽ നിന്നാണ് ഇത്തരത്തിൽ ഒരു നിഗമനത്തിലേക്ക് അവർ എത്തിയത്.

ഇപ്പോഴത്തെ സർക്കാരിന്റെ പോരായ്‌മകളും അത് കൂടാതെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവയും സർവേയിൽ ചോദിച്ചിരുന്നു. എതിര്‍ പാളയത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെകെ ശൈലജ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നതായാണ് സർവേയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഓരോ നിയമസഭാ സീറ്റിലേക്കും, മണ്ഡലത്തിന് പുറത്തുള്ള നേതാക്കള്‍ ഉള്‍പ്പെടെ ആറ് സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് കനഗോലുവിന്റെ സര്‍വേയോട് പ്രതികരിച്ചവരിലും ഭൂരിഭാഗവും നിർദ്ദേശിച്ചതെന്നാണ് വിവരം. മൂന്നാം ഘട്ട സർവേ ആയതിനാൽ തന്നെ മറ്റ് അവസരങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ എല്ലാം പാടെ ഒഴിവാക്കിയിരുന്നു.

അതിനിടെ സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നായിരുന്നു കണ്ടെത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്.

പതിവ് പോലെ വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. മേൽപറഞ്ഞ ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലുവിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്‍ഡിഎയുടെ വോട്ട് വിഹിതം ഉയരുന്നതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+