വിജയ് ബാബു വിഷയത്തില്‍ രാജി; പിന്നീട് എന്ത് സംഭവിച്ചു? ശ്വേത മേനോന് പറയുന്നു
കൊച്ചി: വിജയ് ബാബുവിനെതിരെ യുവ നടി ലൈംഗിക ആരോപണവുമായി രംഗത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സിനിമാ രംഗത്തുള്ള പലരും വിജയ് ബാബുവിനെ വിമര്‍ശിച്ചു. പതിവ് പോലെ ചിലര്‍ മൗനം പാലിച്ചു. എന്നാല്‍ ദിലീപ് പ്രതിയായ കേസ് പോലെ അല്ല വിജയ് ബാബു കേസ് എന്ന അഭിപ്രായം പ്രകടിപ്പിച്ചവരും നിരവധിയാണ്.
വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവിലെത്തിയത് അദ്ദേഹത്തിനെതിരെ മറ്റൊരു കേസ് കൂടി എടുക്കാന്‍ കാരണമായി. ഇരയുടെ പേര് വെളിപ്പെടുത്തിയത് വിജയ് ബാബുവിനെതിരെ പ്രതിഷേധം ശക്തമാകാനും കാരണമായി. തുടര്‍ന്നാണ് താരസംഘടനയായ അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്ന് ശ്വേത മേനോന് ഉള്‍പ്പെടെയുള്ളവര്‍ താരങ്ങള്‍ രാജിവച്ചത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നടി വിശദീകരിക്കുന്നു...

ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിജയ് ബാബുവിനെതിരെ യുവ നടി പീഡന പരാതി ഉന്നയിച്ചത്. ഒരു മാസത്തിലധികം ക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വിജയ് ബാബുവില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനവും അവഹേളനവും നേരിട്ടുവെന്നും പരാതിയില്‍ പറയുന്നു. കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയ പിന്നാലെ വിജയ് ബാബു ഇന്ത്യ വിട്ടു.

ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ വച്ചാണ് നടിയുടെ പേര് പരസ്യമാക്കിയത്. ബലാല്‍സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ആയിരുന്നു വിജയ് ബാബുവിന്റെ നടപടി. താനും കുടുംബവും മാത്രം അനുഭവിച്ചാല്‍ പോരെന്നും തനിക്കെതിരെ പരാതി നല്കിയ നടിയും ഇതനുഭവിക്കണമെന്നായിരുന്നു വിജയ് ബാബുവിന്റെ നിലപാട്. തുടര്‍ന്നാണ് നടിയുടെ പേര് വെളിപ്പെടുത്തിയത്.

നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ നടപടി വിവാദമായി. പോലീസ് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നിരവധി താരങ്ങള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ശക്തമായ നിയമനടപടി വേണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അമ്മയുടെ പരാതിപരിഹാര സമിതി അംഗങ്ങളായ ശ്വേത മേനോന്, മാലാ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ രാജി പ്രഖ്യാപിച്ചത്. ഹരീഷ് പേരടിയും രാജി പ്രഖ്യാപിച്ചു.

ഇന്ന് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമായിരുന്നു. യോഗ ശേഷം ഭാരവാഹികള്‍ മാധ്യമങ്ങളെ കണ്ടു. ശ്വേത മേനോന് രാജിവച്ച ശേഷം എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ന്നു. ഇതിന് നടി വിശദമായ മറുപടി നല്കി. എന്താണ് രാജി വെക്കാനുണ്ടായ കാരണമെന്ന് അവര്‍ വിശദീകരിച്ചു. ആരോപണ വിധേയനായ വിജയ് ബാബു അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കണം എന്നായിരുന്നു നിലപാട് എന്ന് ശ്വേത വിശദീകരിച്ചു.
വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍

ഇരയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഐസിസി അടിയന്തരമായി യോഗം ചേര്‍ന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കാന്‍ പറയൂ എന്ന നിര്‍ദേശം എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഐസിസി സമര്‍പ്പിച്ചു. ബാക്കി കാര്യങ്ങള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഐസിസി നിര്‍ദേശ പ്രകാരം എന്ന് പ്രസ് റിലീസില്‍ വന്നില്ല. ഇതാണ് താന്‍ രാജിവയ്ക്കാന്‍ കാരണമായതെന്നും ശ്വേത മേനോന് വിശദീകരിച്ചു.

പിന്നീട് അമ്മയ്ക്ക് ഐസിസി വേണ്ട എന്ന തീരുമാനം വന്നു. പദവിയില്‍ ഇരിക്കുന്ന വ്യക്തിക്കെതിരെ ആരോപണം ഉയരുമ്പോള്‍ മാറി നില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അതാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. കൂട്ടായ തീരുമാനമാണ് അന്ന് എടുത്തത്. വിജയ് ബാബു സ്വയം മാറി നില്ക്കാന് തയ്യാറായതും മറ്റുമെല്ലാം പിന്നീടുണ്ടായ കാര്യങ്ങളാണെന്നും ശ്വേത മേനോന് പറഞ്ഞു.

അതേസമയം, ഇന്നത്തെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തു. വിജയ് ബാബുവിനെതിരായ കേസ് കോടതിയിലായതിനാല്‍ എടുത്തു ചാടി തീരുമാനം എടുക്കാന്‍ അമ്മയ്ക്ക് സാധിക്കില്ലെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. വിജയ് ബാബു പല ക്ലബ്ബുകളിലും അംഗമാണ്. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. പിന്നെ എന്തിനാണ് അമ്മ മാത്രം പുറത്താക്കുന്നത്. അമ്മയില്‍ ഇനി ഐസിസി ഉണ്ടാകില്ല. സിനിമയ്ക്ക് മൊത്തമായി ഐസിസി വരും. ഫിലിം ചേംബറിന്റെ കീഴിലാകും ഇനി ഐസിസി വരികയെന്നും ഭാരവാഹികള്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications