'ഒരു സരിത വിളിച്ചു, കേസ് തോറ്റുപോകുമെന്ന് പറഞ്ഞു'; ദുരൂഹത, വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ പിതാവ്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലബാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി പിതാവ് ഉണ്ണി. ബാലബാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ വിളിച്ചിരുന്നതായി ഉണ്ണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സി ബി ഐ കോടതി വിധിയുമായി ബന്ധപ്പെട്ടാണ് സംസാരിച്ചതെന്നാണ് പിതാവ് പറയുന്നത് . ബാലഭാസ്കറിന്റെ പിതാവ് നല്കിയ അപ്പീലില്‍ ഈ മാസം 30 ന് വിധി വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്.
പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സി ബി ഐ കോടതിയുടെ വിധിക്ക് എതിരായി ഇടപെടാമെന്നും അവര്‍ പറഞ്ഞതാണ് പിതാവ് ഉണ്ണി പറഞ്ഞു. ഈ മാസം 30ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്നും ബാലഭാസ്കറിന്റെ പിതാവ് പറഞ്ഞു.

കേസ് എങ്ങനെയാണ് തോല്ക്കുകയെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് മുമ്പ് വിളിച്ചിട്ട് വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടിരുന്നെന്നും ഉണ്ണി പറയുന്നു. കേസില്‍ തങ്ങളെ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെയാണ് സഹായിക്കുകയെന്ന് അറിയില്ല. ജഡ്ജി എഴുതിവച്ച വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്ന് അദ്ദേഹം പറഞ്ഞു.

ബാലഭാസ്കറിന്റെ മരണം അപകടമരണമാണെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ഇത് സി ബി ഐ കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ബാലഭാസ്കറിന്റെ പിതാവ് അപ്പീല്‍ നല്‍കിയരിക്കുന്നത്. ഈ അപ്പീലിന്റെ വിധിയാണ് ഈ മാസം 30 ന് വരാനിരിക്കുന്നത്.

അതേസമയം, ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയെ ബന്ധപ്പെട്ടത് താനാണെന്ന് സോളാര്‍ കേസ് ആരോപണ വിധേയയായിട്ടുള്ള സരിത എസ് നായര്‍ പറഞ്ഞു. അവര്‍ക്ക് നിയമ സഹായം നല്‍കാനാണ് വിളിച്ചതെന്ന് സരിത എസ് നായര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്കറിന്റെ പിതാവിനോട് സംസാരിച്ചിട്ടുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

ബാലഭാസ്കറിന്റെ പിതാവിനോട് സംസാരിച്ചത് താനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്കറിന്റെ കേസില്‍ ഇടപെട്ടിരുന്നത്. പിന്നീടാണ് മറ്റൊരു അഭിഭാഷകന് കേസ് കൈമാറിയതെന്ന് സരിത പറയുന്നു.

ബാലഭാസ്കറിന്റെ പിതാവ് നല്കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ എന്റെ അഭിഭാഷകന് മുഖേനെ മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് താന്‍ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു. വിധി പ്രതികൂലമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സരിത പറയുന്നു.

ഇതിന് മുമ്പ് വിളിച്ചപ്പോഴും ഇപ്പോള്‍ വിളിച്ചപ്പോഴും താന്‍ നോ എന്ന് പറഞ്ഞിട്ടില്ല. ഇവിടത്തെ അഭിഭാഷകനുമായി സംസാരിക്കട്ടയെന്നാണ് പറഞ്ഞത്. അത് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായോ എന്ന് അറിയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

2018 സെപ്റ്റംബര്‍ 25 - ന് പുലര്‍ച്ചെ 4.30ഓടെ പള്ളിപ്പുറം ജംങ്ഷന് സമീപത്ത് വച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല അപകടത്തിന് പിന്നാലെ മരണപ്പെട്ടിരുന്നു. എന്നാല്‍, വലിയ രീതിയില്‍ പരുക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവറായിരുന്ന അര്‍ജുനും രക്ഷപ്പെട്ടിരുന്നു.. എന്നാല്‍, ചികിത്സയില്‍ തുടര്‍ന്നിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications