ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസ് സ്റ്റേ ചെയ്യാന്‍ വി എസ് കെട്ടിവെക്കേണ്ടത് 14.89 ലക്ഷം രൂപ
തിരുവനന്തപുരം: തനിക്കെതിരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാനനഷ്ടക്കേസ് വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ മുന്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് കെട്ടിവെക്കേണ്ടത് 14.89 ലക്ഷം രൂപ. അല്ലെങ്കില്‍ വി എസ് അച്യുതാനന്ദന് തത്തുല്യമായ ജാമ്യം നല്‍കുകയോ വേണമെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉപാധി. സോളര്‍ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി എസ് അച്യുതാനന്ദന് 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സബ് കോടതിയുടെ വിധി. ഇതിനെതിരെയാണ് വി എസ് അച്യുതാനന്ദന് അപ്പീല്‍ പോയത്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്നോട്ടുവെച്ച ഉപാധിയില്‍ ഏത് വേണമെന്ന് സബ് കോടതിക്ക് തീരുമാനിക്കാം. അവിടെയാണ് തുക കെട്ടിവയ്ക്കേണ്ടത്. വി എസ് നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജില്ലാക്കോടതി ഉപാധിയോടെ സ്റ്റേ ആകാമെന്നു വ്യക്തമാക്കിയത്. സ്റ്റേ അനുവദിക്കാന്‍ വി എസ് അച്യുതാനന്ദന് നഷ്ടപരിഹാരവും പലിശയും ഉള്‍പ്പെട്ട തുകയായ 14,89,750 രൂപ കെട്ടിവയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന് എ സന്തോഷ് കുമാര്‍ വാദിച്ചു. സന്തോഷ് കുമാറിന്റെ വാദം ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ഇത്തരം കേസുകളിലെ സുപ്രീം കോടതി ഉത്തരവുകളും ബോധ്യപ്പെടുത്തി ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്റെ വാദം. ഈ മാസം 22ന് കേസില്‍ ജില്ലാ കോടതി വിശദ വാദം കേള്‍ക്കും.

2013 ല്‍ ഒരു ടി വി ചാനല്‍ അഭിമുഖത്തില്‍, അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന് നടത്തിയ ആരോപണത്തിനെതിരെ ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജിയിലാണ് സബ്കോടതി നഷ്ട പരിഹാരം വിധിച്ചത്. അതുവരെയുള്ള 6 % പലിശയും ഉമ്മന്‍ ചാണ്ടിക്ക് വി എസ് അച്യുതാനന്ദന് നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി സരിത നായരുമായി ചേര്‍ന്ന് സോളര്‍ തട്ടിപ്പു നടത്തിയെന്ന വി എസിന്റെ ആരോപണമാണ് കേസിനാസ്പദമായത്. ജനുവരി 22 നാണ് വി എസ് അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടിയ്ക്ക് 10 ലക്ഷം നല്‍കണമെന്ന് സബ് കോടതി ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേലാണ് വിധി പുറപ്പെടുവിച്ചിരുന്നത്.
അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ വി എസിനെതിരെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി. ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വി എസ് ആരോപിച്ചിരുന്നു. ഇതിനെതിരെ കേസിനു പോയ ഉമ്മന്‍ചാണ്ടി 2019 സെപ്റ്റംബര്‍ 24ന് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications