പശ്ചിമഘട്ടം അപകടഭീഷണിയിൽ; കേരളത്തിലെ 131 വില്ലേജുകൾ പരിസ്ഥിതിലോലം, കരട് വിജ്ഞാപനം
ന്യൂഡൽഹി: പശ്ചിമ ഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം. 2022 ജൂലൈ 6ന് പുറപ്പെടുവിച്ചതും ഈ വര്‍ഷം ജൂണില്‍ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനം. കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുന്നതാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല.
കേരളത്തിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തോളം വിജ്ഞാപനത്തിന്റെ പരിധിയില്‍ വരും. വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 31നായിരുന്നു നടപടി. പശ്ചിമ ഘട്ടത്തിന്റെ 36 ശതമാനം മേഖലയും ഇതോടെ പരിസ്ഥിതിലോലമായി മാറും. ഇവിടെ നിര്‍മ്മാണങ്ങള്‍ക്കുള്‍പ്പെടെ കടുത്ത നിയന്ത്രണമുണ്ടാകും.

കേരളത്തിലെ 12 ജില്ലകളിലായി 131 ഗ്രാമങ്ങളിലാണ് പരിസ്ഥിതിലോല പ്രദേശങ്ങളുള്ളത്. വയനാട് ജില്ലയിലെ പേരിയ, തിരുനെല്ലി, തോണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ ഗ്രാമങ്ങളാണ് പരിസ്ഥിതിലോലമായി വിജ്ഞാപനത്തിൽ പറയുന്നത്.
ഇത് അഞ്ചാം തവണയാണ് കേന്ദ്രം വിഷയത്തിൽ കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇത് ജൂണിൽ അവസാനിച്ചിരുന്നു.
വിഷയത്തിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊതു പ്രതികരണം കൂടി കണക്കിലെടുത്താകും അന്തിമ വിജാഞാപനം പുറപ്പെടുവിക്കുക. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്ഥലങ്ങളാണ് പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിച്ചത്.
ഇടുക്കിയിൽ നിന്ന് 51 വില്ലേജുകളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. വയനാട്ടിലെയും പാലക്കാടെയും 13 വീതവും, മലപ്പുറത്തെ പത്തും കോഴിക്കോട് ജില്ലയിലെ ഒൻപതും ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലകളായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തി. എന്നാൽ കാസർഗോഡ്, ആലപ്പുഴ ജില്ലകളിലെ വില്ലേജുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിയന്ത്രണങ്ങൾ നടപ്പിലായാൽ ഇവിടെ ഖനനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തും. താപവൈദ്യുതി നിലയങ്ങൾ പ്രവർത്തിക്കാൻ പാടില്ല. കെട്ടിടനിർമാണം, ടൗൺഷിപ്പ് വികസനം തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.
20,000 ചതുരശ്രമീറ്ററോ അതിനുമുകളിലോ വിസ്‌തീർണമുള്ള കെട്ടിടങ്ങൾ, 50 ഹെക്‌ടറോ അതിനുമുകളിലോ അല്ലെങ്കിൽ ഒന്നരലക്ഷം ചതുരശ്രമീറ്ററോ നിർമാണസ്ഥലമുള്ള ടൗൺഷിപ്പുകൾ എന്നിവ ഈ ഭാഗങ്ങളിൽ നിർമ്മിക്കാൻ കഴിയില്ല. പരിസ്ഥിതി ആഘാതപഠനം അനുസരിച്ചേ പുതിയ ജലവൈദ്യുതപദ്ധതികൾ അനുവദിക്കൂ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications