'ഒരാളും പറയാൻ പാടില്ലാത്തത്, മാപ്പ് പറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ല'; ഹരിഹരനെ തള്ളി കെകെ രമ
കോഴിക്കോട്: മുതിർന്ന ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലയ്ക്കും വ്യക്തി എന്ന നിലയിലും ഈ പരാമർശം പൂർണമായി തള്ളിക്കളയുകയാണെന്ന് രമ വ്യക്തമാക്കി.
കെകെ രമയെ വേദിയിൽ നിർത്തിയായിരുന്നു നേരത്തെ കെഎസ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. എന്നാൽ വിഷയത്തിൽ ഹരിഹരനെ കൈവിടുന്ന നിലപാടാണ് രമ സ്വീകരിച്ചത്. ഇത്തരത്തിലുള്ള പരാമർശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. നമ്മൾ നിരന്തരം ചർച്ച ചെയ്യുന്നതാണ് അത്. എങ്കിലും പലരും ഇത്തരം പരാമർശങ്ങൾ നടത്തുന്നതായി നമ്മൾ കാണുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ഇത്രയും പുരോഗമനത്തിലേക്ക് നീങ്ങുമ്പോഴും ഇത്തരം പരാമർശങ്ങൾ വലിയ വേദനയാണ്. പ്രസംഗ മധ്യേയാണ് മോശമായ പരാമർശമുണ്ടായത്. ഇതിനെ പൂർണമായും തള്ളിക്കളയുകയാണെന്നും രമ പറയുകയുണ്ടായി. തെറ്റ് മനസിലാക്കി ഹരിഹരന്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും രമ പറഞ്ഞു.
ഹരിഹരന്റെ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് സിപിഎം ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയരുന്നുമുണ്ട്. 'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ? മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് കേട്ടാല്‍ നമുക്ക് മനസിലാവും' എന്നായിരുന്നു ഹരിഹരൻ പ്രസംഗത്തിനിടെ പറഞ്ഞത്.
യുഡിഎഫും ആർഎംപിയും സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ അധിക്ഷേപം. എന്നാൽ സംഭവം വിവാദമായതോടെ ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചിരുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ഹരിഹരന്റെ ഖേദപ്രകടനം. മോശം പരാമർശം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു കുറിച്ചത്.
ഹരിഹരൻ വിവാദ പരാമർശം നടത്തുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശനും, വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. മറ്റ് നേതാക്കളുടെ പ്രതികരണങ്ങൾ ഇതുവരെ വിഷയത്തിൽ വന്നിട്ടില്ല.
എന്നാൽ ഡിവൈഎഫ്ഐ ഉൾപ്പെടെ ഹരിഹരനെതിരെ വിമർശനം കടുപ്പിക്കുകയാണ്. വടകരയിൽ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് ആർഎംപി നേതാവ് നടത്തിയതെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആരോപിക്കുന്നു. ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications