നല്ല വീതിയുള്ള പാത, മെച്ചപ്പെട്ട സൗകര്യങ്ങളും; എന്നിട്ടും കൊച്ചി ഉദയ നഗർ റോഡിൽ ട്രാഫിക് ബ്ലോക്ക്, കാരണം?
കൊച്ചി: റോഡുകൾ സാധാരണഗതിയിൽ വാഹനങ്ങൾ കടന്നുപോവാനും ആളുകൾക്ക് സുഗമമായി മറ്റൊരിടത്തേക്ക് എത്തിച്ചേരാനും വേണ്ടിയുള്ള മാർഗങ്ങളാണ്. എന്നാൽ കേരളത്തിൽ ചിലയിടത്തെങ്കിലും നാം കാണുന്ന സാധാരണ കാര്യമാണ് റോഡുകൾ പാർകിംഗ് ഏരിയകൾ ആവുന്നത്. പലപ്പോഴും റോഡുകളിലെ സഞ്ചാര സാഹചര്യങ്ങൾ കഠിനമാവുന്നത് ഇത്തരം നിയമലംഘനങ്ങളിലൂടെയാണ്.
അതിപ്പോൾ ഏറ്റവും അനുഭവിക്കുന്നത് കൊച്ചിക്കാരാണ്. എറണാകുളം കടവന്ത്രയിലെ ഉദയനഗർ റോഡിലൂടെ കടന്നുപോകുമ്പോൾ ഈ പറഞ്ഞതിന്റെ പ്രാധാന്യം ആർക്കും മനസിലാവും. ഭംഗിയായി പരിപാലിച്ചിട്ടും ഈ പാത ശരിക്കും പറഞ്ഞാൽ ഉപയോഗശൂന്യമായ അവസ്ഥയാണ്. രാപകൽ റോഡരികിൽ നിരനിരയായി പാർക്ക് ചെയ്യുന്ന ട്രക്കുകളാണ് ഇവിടെ യാത്രയ്ക്ക് തടസമായി ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇത് വലിയ ഗതാഗത തടസങ്ങൾ സൃഷ്‌ടിക്കുകയും കാൽനടയാത്രക്കാർക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്നു. സമീപകാലത്ത് പാത നവീകരിച്ചിട്ടും, ഇവിടെ അനിയന്ത്രിതമായ പാർക്കിംഗ് പ്രതിസന്ധി തുടരുകയാണ്. ഡിഫൻസ് കാന്റീനിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ട്രക്കുകളാണ് റോഡരികിലേറെയും കൈയടക്കുന്നത്.
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഗോഡൗണിലേക്കുള്ള വലിയ വാഹനങ്ങളും ഒരുപരിധിവരെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ദിവസങ്ങളോളം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ട്രക്കുകൾ പാർക്ക് ചെയ്യുന്നതും പതിവാണ്. സാമാന്യം ഭേദപ്പെട്ട സൗകര്യങ്ങളുള്ള റോഡിന്റെ ഗുണങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് ഈ അനധികൃത പാർക്കിംഗ്.
വാഹനങ്ങളുടെ നീണ്ട നിര ചിലപ്പോൾ സലിം രാജൻ റോഡ്, സിവിൽ സപ്ലൈസ് റോഡ് എന്നിവിടങ്ങളിലേക്ക് നീളുന്നത് ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന്റെ കിഴക്കേ കവാടത്തിൽ നിന്ന് എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്കും എഎൽ ജേക്കബ് ഫ്ലൈഓവർ വഴി എംജി റോഡിലേക്കുമുള്ള പ്രധാന പാതയാണിത്. ദിനേന പതിനായിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡുകളിൽ ഒന്ന് കൂടിയാണിത്.
ലക്ഷദ്വീപ് ഗസ്‌റ്റ് ഹൗസ്, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി), നഫേഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങൾക്കും ഈ ഇടുങ്ങിയ വഴിയിലൂടെ തടസമില്ലാതെ സഞ്ചരിക്കാൻ പ്രയാസമാണ്. ഇതോടെയാണ് പ്രദേശവാസികളും സ്ഥിരം യാത്രക്കാരും പ്രതിഷേധ സ്വരം ഉയർത്തുന്നത്.
മാത്രമല്ല ഉദയ കോളനി പോലുള്ള ജനവാസ കേന്ദ്രങ്ങൾ റോഡിന് അടുത്താണ്. കുട്ടികൾ സൈക്കിൾ ഓടിക്കുന്നതും റോഡരികിൽ കളിക്കുന്നതും, പാർക്ക് ചെയ്‌ത ട്രക്കുകൾക്കിടയിലൂടെ വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങളും അപകടസാധ്യത ഉയർത്തുന്നു. ഇത് റോഡിലെ സുരക്ഷയിൽ അപാകതകളിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ്.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കഴിഞ്ഞ വർഷമാണ് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇത് ലഘൂകരിക്കുന്നതിന് റോഡ് നവീകരിച്ചത്. അതിനായി പാത വീതികൂട്ടി, കാൽനടയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നടപ്പാതയും നിർമ്മിച്ചിരുന്നു. എന്നിട്ടും ഇതിന്റെ ഗുണഫലങ്ങൾ ആർക്കും ലഭിക്കാതെ പോവുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications