കാട്ടാനക്കൂട്ടം താണ്ഡവമാടി; മാര്‍ക്കോസ് രക്ഷപ്പെട്ടത് വീട്ടിലില്ലാത്തതിനാല്‍
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണിമലയിൽ വർഷങ്ങളായി തനിച്ചു കഴിയുന്ന മരോട്ടിക്കുഴി മാര്‍ക്കോസിന്റെ വീട് കാട്ടാനക്കൂട്ടം തകർത്തു. ചെമ്പനോടയിലെ മകളുടെ വീട്ടിലായിരുന്നതിനാൽ മർക്കോസ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.
അഞ്ചേക്കറോളം വരുന്ന കൃഷിയിടത്തിലും ആനക്കൂട്ടം താണ്ഡവമാടി. പൂഴിത്തോടു നിന്നു രണ്ടര കിലോമീറ്റർ ദൂരെയാണു മാര്‍ക്കോസ് താമസിച്ചിരുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ മറ്റു താമസക്കാരില്ല.
ഓറഞ്ച്
പാസ്‌പോർട്ടിൽ
മോദിക്കിട്ട്
അറഞ്ചംപുറഞ്ചം
ട്രോളുകൾ...
ഒന്നും
വേണ്ടായിരുന്നു
എന്ന്
തോന്നുമോ!!!
പൂഴിത്തോട് കരിങ്കണ്ണിമലയിൽ കാട്ടാനക്കൂട്ടം തകർത്ത മരോട്ടിക്കുഴി മാര്‍ക്കോസിന്റെ വീട് പരിശോധിക്കുന്ന വിഫാം പ്രവർത്തകർ.
വനം വകുപ്പിലെ വാച്ചർമാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി വനപാലകരും വിഫാം പ്രവർത്തകരായ ബോബൻ വെട്ടിക്കൽ, ഷാജൻ ഈറ്റത്തോട്ടം, ജോസ് കാവിൽ പുരയിടം, ബിജു മണ്ണാറശേരി, ജോസ് മങ്ങാട്ട്, ബിജു ആനിക്കൽ, തങ്കച്ചി എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.