വന്ദേഭാരത് സിൽവർ ലൈനിലൂടെ ഓടുമോ? റെയിൽവേ ബദലിന് കെ റെയിലിന്റെ മറുപടി, ഈ ശ്രീധരൻ പറഞ്ഞത്..
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ച് കെ റെയിൽ. സിൽവർ ലൈൻ അലൈൻമെന്റ് മാറ്റാൻ കഴിയില്ലെന്ന് കെ റെയിൽ ഇന്ത്യൻ റെയിൽവേയോട് അറിയിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെ റെയിൽ വ്യക്തമാക്കിയത്.
അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന് നൽകിയ കത്തിൽ വ്യക്തമാക്കിയത്. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്‌റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെയിൽവേ ഭൂമിയാണ് വിഷയമെങ്കിൽ അതിന് അനുസരിച്ച് അലൈൻമെന്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും കെ റെയിൽ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ച മാറ്റങ്ങൾ കേരളം തള്ളിയതോടെ പദ്ധതിയുടെ അനുമതി വീണ്ടും പ്രതിസന്ധിയിലായ നിലയിലാണ്. സിൽവർ ലൈൻ പദ്ധതി സ്‌റ്റാൻഡേഡ് ഗേജിൽ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേയുടെ ഉന്നയിച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഓടാവുന്ന രീതിയിൽ ആയിരിക്കണം പാളങ്ങൾ ഒരുക്കേണ്ടതെന്നും റെയിൽവേ ആവശ്യപ്പെട്ടിരുന്നു.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാവുന്ന നിലയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും റെയിൽവേ ആവശ്യപ്പെടുന്നു. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ തുടർ നടപടികൾക്ക് റെയിൽവേ അനുമതി നൽകൂ എന്നാണ് സൂചന. നിർമാണ ചെലവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി സ്‌റ്റാൻഡേർഡ് ഗേജിന്റെ ആവശ്യകത കെ റെയിൽ റെയിൽവേ അറിയിച്ചെങ്കിലും അവർ അംഗീകരിച്ചിട്ടില്ല.
വന്ദേഭാരത് സിൽവർ ലൈനിലൂടെ ഓടുമോ?
നിലവിലെ സാഹചര്യത്തിൽ കേരളം ഇതിന് ഒരിക്കലും തയ്യാറാവില്ലെന്ന് തീർച്ചയാണ്. ഭാവി കൂടി മുന്നിൽ കണ്ടാണ് സ്‌റ്റാൻഡേർഡ് ഗേജ് എന്ന നിലയിലേക്ക് റെയിൽവേ മാറിയത്. എന്നാൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ സർവീസ് നടത്തുന്ന ബ്രോഡ് ഗേജിലാണ്. ഇതൊരിക്കലും കെ റെയിൽ അംഗീകരിക്കാൻ ഇടയില്ല. മാത്രമല്ല അതുകൊണ്ട് ഒരിക്കലും സെമി ഹൈസ്‌പീഡ് എന്ന നിലയിലേക്ക് മാറാൻ കഴിയില്ലെന്നും കെ റെയിൽ ചൂണ്ടിക്കാണിക്കുന്നു.
റെയിൽവേ ആവട്ടെ ഇക്കാര്യത്തിൽ കടുംപിടിത്തത്തിലാണ്. ഡിപിആറിൽ മാറ്റം വരുത്തണം എന്ന വിഷയം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അടുത്തിടെ എടുത്തുപറഞ്ഞിരുന്നു. നിലവിലെ റെയിൽവേ ശൃംഖലയോട് കണ്ണി ചേർക്കാവുന്ന പദ്ധതികൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അങ്ങനെയെങ്കിൽ കെ റെയിൽ ഇനിയും അനന്തമായി നീളാം.
ഇ ശ്രീധരന്റെ നിലപാട്
പദ്ധതിയുടെ തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ബിജെപി നേതാവ് കൂടിയായിരുന്ന ഇ ശ്രീധരൻ. അദ്ദേഹവും കേന്ദ്ര നിലപാടിനെ തള്ളി രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്രം മുന്നോട്ട് വച്ച ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരന്റെ നിലപാട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications