Get Updates
Get notified of breaking news, exclusive insights, and must-see stories!

വളർത്തുനായ കുരച്ചതിന് ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു; നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ, സംഭവം എറണാകുളത്ത്

കൊച്ചി: വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്‌തതി ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു. മുല്ലശേരി കനാൽറോഡ് തോട്ടുങ്കൽപറമ്പിൽ സ്വദേശി വിനോദിനാണ് (45) ഇതര സംസ്ഥാനക്കാരുടെ ക്രൂര മർദ്ദനത്തിൽ ജീവൻ നഷ്‌ടമായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു വിനോദ്. ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സതീഷ് നൈനാന്റെ ഡ്രൈവറാണ് മരണപ്പെട്ട വിനോദ്.

കേസിൽ നാല് ഇതര സംസ്ഥാനക്കാർ പോലീസ് കസ്‌റ്റഡിയിലാണ്. നായ കുരച്ചുവെന്ന പേരിൽ ആദ്യം ഇവർ നായയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് വിനോദിന് മർദ്ദനമേറ്റത്. മാർച്ച് 25നായിരുന്നു സംഭവം നടന്നത്. മുല്ലശ്ശേരി കനാലിന് അടുത്തുള്ള വിനോദിന്റെ വീട്ടിലെ ഗേറ്റിന് അകത്തായിരുന്നു നായ.

vinu

പ്രതികൾ ഇതുവഴി നടന്നുപോകവേ നായ കുറയ്‌ക്കുകയായിരുന്നു. എന്നാൽ ഇതിൽ അനിഷ്‌ടം തോന്നിയ ഇവർ നായയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നായയെ എറിയുന്നത് കണ്ട വിനോദ് ചോദിയ്ക്കാൻ എത്തിയതായിരുന്നു. തുടർന്ന് പ്രതികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഇവരിൽ രണ്ട് പേർ വിനോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പ്രതികളിൽ ഒരാൾ വിനോദിനെ ശ്വാസം മുട്ടിക്കുകയും ചെയ്‌തു. താഴെ വീണിട്ടും വിനോദിനെ ഇവർ വിട്ടിരുന്നില്ല. ഇതോടെ സംഭവം കേട്ട് ഓടിയെത്തിയവരാണ് വിനോദിനെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടതാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്‌ത (27),രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സോനിപത്ത് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെയാണ് വധശ്രമത്തിന് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു, വിനോദിന്റെ മരണത്തോടെ ഇവർക്ക് മേൽ ചുമത്തിയ വകുപ്പുകൾ മാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+