Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ക്കേ സാധിക്കൂ'; പരാതി വ്യാജം: വിവേക് നായര്‍

പാലക്കാട്: തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതി വ്യാജമാണെന്ന് ആരോപണ വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍. പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയെന്നും വിവേക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവേകിന്റെ വാക്കുകളിലേക്ക്...

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

1

പാലക്കാട് നടന്നത് വളരെ ചിട്ടയോടെയുള്ള ക്യാമ്പാണ്. അച്ചടക്കത്തോടെ നടന്ന ക്യാമ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ കുബുദ്ധികല്‍ നടത്തിയ കഥകളാണ് കഴിഞ്ഞ മൂന്ന് ദിവസമായി കേട്ടുകൊണ്ടിരിക്കുന്നത്. ക്യാമ്പിന്റെ മൂന്നാം ദിവസം ഞാന്‍ സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളായ എസ്എം ബാലുവെന്ന, പാര്‍ട്ടിക്കുള്ളിലെ വ്യത്യസ്ത സംവിധാനങ്ങളില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍.

2

ഞാനും അദ്ദേഹവും തമ്മിലുണ്ടാകുന്ന മൂന്നാമത്തെ പ്രശ്നമാണിത്. ഈ ക്യാമ്പിലെ പ്രശ്നത്തില്‍ എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ചു. പ്രകോപിതനായി വസ്ത്രത്തില്‍ പിടിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് എന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് വിവേക് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

3

ക്യാമ്പില്‍ 30 ഓളം വനിതകളാണ് പങ്കെടുത്തത്. പരാതിയുണ്ടെങ്കില്‍ ഔദ്യോഗിക ലെറ്റര്‍ പാഡിലായിരിക്കും പരാതി നല്‍കുക. എന്നാല്‍ ഇതൊരു കടലാസില്‍ പ്രധാനപ്പെട്ട ഒരു കുട്ടിയുടെ പേരില്‍ ഇങ്ങനെ ഒരു വ്യാജവാര്‍ത്തയുണ്ടാക്കി. സി പി എമ്മുകാരോ ബി ജെ പിക്കാരോ അല്ല ഇങ്ങനെ ഒരു പരാതി ഉണ്ടാക്കിയത്. ഈ ക്യാമ്പില്‍ തന്നെയുള്ളവരാണെന്ന് വിവേക് നായര്‍ പറഞ്ഞു.

4

അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രസ്താവനയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചത്.

5

ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. ക്യാമ്പില്‍ വിവേകിന്റെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതര്‍ക്കത്തെയും,സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയില്‍ സംഘടനാപരമായി നടപടിയും എടുത്തു.

6

ഇന്നും ചില മാധ്യമങ്ങള്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയില്‍ വാര്‍ത്ത കൊടുത്തത് കണ്ടു. അത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്.വാര്‍ത്തയില്‍ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും നല്‍കും.
പോലീസിനെ സമീപിക്കുവാന്‍ പിന്തുണയും നല്‍കുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

7

കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകള്‍ ഉളള സി പി എം, യൂത്ത് കോണ്‍ഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+