തിരക്കേറുന്ന കാപ്പില്‍ ബീച്ച്, സുരക്ഷയുടെ കാര്യത്തില്‍ വട്ടപൂജ്യം, അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
പരവൂര്‍: സഞ്ചാരികളുടെ തിരക്കേറിയതോടെ കാപ്പില്‍ ബീച്ചില്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു. യാതൊരു സുരക്ഷയും ഇവിടെയില്ലാത്തതാണ് പ്രധാന പ്രശ്നം. ഇവിടെ സഞ്ചാരികളുടെ അപകടങ്ങള്‍ വര്‍ധിച്ചിട്ടും ഒരു സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടില്ല. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തിയിലാണ് കാപ്പില്‍ ബീച്ചുള്ളത്.
തീരത്ത് മുങ്ങി മരണങ്ങള് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇതുവരെ അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. സുരക്ഷാ സംവിധാനങ്ങളൊന്നും ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇവിടെ അപകടം പതിയിരിക്കുന്നുണ്ടെന്ന് അറിയാതെയാണ് പല സഞ്ചാരികളും എത്തുന്നത്.

കായലും കരയും സംഗമിക്കുന്ന പൊഴിമുഖ ഭാഗത്ത് രൂപപ്പെടുന്ന വിശാലമായ മണല്‍ത്തിട്ട വഴിയാണ് പലരും കടലില്‍ ഇറങ്ങി അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം ഇവിടെ മരണം നടന്നിരുന്നു. അതും സമാന രീതിയിലായിരുന്നു. മണലില്‍ പതിയിരിക്കുന്ന വലിയ കുഴികളാണ് പലരെയും മരണത്തിലേക്ക് തള്ളിയിടുന്നത്. സന്ദര്‍ശകരില്‍ പലര്‍ക്കും ഇവിടെ കുഴികളുണ്ടെന്ന് അറിയില്ല. ഇതറിയാതെ ഇറങ്ങുന്നവര്‍ മണലില്‍ ആഴ്ന്ന് പോവുകയാണ് ചെയ്യാറുള്ളത്.
ശക്തമായി ആഞ്ഞടിക്കുന്ന തിരയില്‍ അകപ്പെടുകയും ചെയ്യുന്നവരുണ്ട്. രക്ഷിക്കാനുള്ള സാധ്യത വളരെ കുറഞ്ഞതാണ. കാപ്പില്‍ ടൂറിസം മേഖല ഇപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മരണനിരക്ക് വര്ദിക്കാനുള്ള പ്രധാന കാരണവും തിരക്കാണ്. ജനങ്ങള്‍ ഒരുപാട് വരുന്നുണ്ടെങ്കില്‍ ടൂറിസം മേഖലയ്ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അപകടങ്ങള്‍ ധാരാളം നടക്കുന്ന ബീച്ചില്‍ പ്രകാശം നല്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റോ, അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ജീവന് രക്ഷാ ഉപകരണങ്ങളോ ഇല്ല. ഒറ്റപ്പെട്ട ഭാഗമായതിനാല്‍ അപകടം നടന്നാലും പുറംലോകം അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് എത്തിച്ചേരാന്‍ റോഡുപോലും ഇല്ല.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡിടിപിസി ഒരു ലൈഫ് ഗാര്‍ഡിനെ ഇവിടെ നിയോഗിച്ചു. ഇവിടെ ഒറ്റയ്ക്ക് ഒരാള്‍ക്ക് ജീവന് രക്ഷാപ്രവര്‍ത്തനം സാധ്യമല്ല. കഴിഞ്ഞ ദിവസം ഇവിടെയുള്ള ലൈഫ് ഗാര്‍ഡ് അവധിയില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. പഞ്ചായത്ത് പറയുന്നത് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കാന്‍ പണമില്ലെന്നാണ്.
അപകട മുന്നറിയിപ്പ് ബോര്‍ഡ് ബീച്ചില്‍ ഒരിടത്ത് പോലും സ്ഥാപിച്ചിട്ടില്ല. രാത്രിയിലും ഇവിടെ പോലീസ് നിരീക്ഷണം അടക്കം ഉണ്ടാവാറില്ല. കാപ്പില്‍ ബീച്ചില്‍ പ്രതിവര്‍ഷം ശരാശരി നാല് മുതല്‍ അഞ്ചുപേര്‍ വീതം അപകടത്തില്‍പ്പെട്ട് മരിക്കുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷം ഇതുവരെ അഞ്ച് പേര് മരിച്ചിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications