കൂടുതൽ കുട്ടികളെ പത്മകുമാറും കുടുംബവും ലക്ഷ്യമിട്ടു..; നിരീക്ഷിച്ചു, വിവരങ്ങൾ നോട്ട്ബുക്കിൽ കുറിച്ചിട്ടു...
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൊടുത്താൽ വിശദാംശങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിലെ പ്രതികളായ പത്മകുമാറും കുടുംബവും കൂടുതൽ കുട്ടികളെ ലക്ഷ്യം വച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നോട്ട്ബുക്കിൽ കുറിച്ചുവയ്ക്കുകയും ചെയ്‌തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇവർ കുട്ടികളുടെ വിവരങ്ങൾ കുറിച്ചിട്ട നോട്ട്ബുക്ക് അന്വേഷണ സംഘത്തിന്റെ കൈയിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ പരിശോധനയ്ക്ക് ശേഷം മാത്രമേ പുറത്തുവരികയുള്ളൂ. ലഭ്യമായ വിവരം അനുസരിച്ച് ഓയൂരിലെ ആറ് വയസുകാരിക്ക് സമാനമായി കൂടുതൽ കുട്ടികളെ ഇവർ കണ്ടുവെച്ചു എന്നതാണ് അറിയാൻ കഴിയുന്നത്.

ഈ കുട്ടികൾ എവിടേക്കാണ് പോകുന്നത്, ഏതൊക്കെ സമയത്താണ് യാത്ര നടത്തുന്നത്, എങ്ങനെയൊക്കെയാണ് ഇവരുടെ യാത്ര തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ കുറിച്ചിട്ടിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇവർ കാര്യങ്ങൾ മനസിലാക്കിയതെന്നാണ് സൂചന. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, സാമ്പത്തിക പ്രതിസന്ധി തന്നെയാണോ പ്രതികളെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനായി ഇവരെ ഓരോരുത്തയും പ്രത്യേകം ഇരുത്തി ചോദ്യം ചെയ്‌തു വരികയാണ്. 90 ദിവസത്തിനുള്ളിൽ തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ശ്രമം.
നവംബർ 27നാണ് ഓയൂരിൽ സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ വെള്ളക്കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ വിട്ടുകിട്ടാനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കായി പോലീസ് വലവിരിച്ചതോടെ മൂന്നാം ദിവസം കൊല്ലം ആശ്രമം മൈതാനത്ത് ഇവർ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവുമാണ് പോലീസ് പിടിയിലായത്. പത്മകുമാറിന്റെ ഭാര്യയും മകളുമാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ. അനിത, അനുപമ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ.
പ്രതികള്‍ക്ക് മേല്‍ തട്ടിക്കൊണ്ട് പോകല്‍ അടക്കം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തട്ടികൊണ്ട് പോകലിന് പുറമെ അന്യായമായി തടവിലാക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന അടക്കമുളള വകുപ്പുകളും പോലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications