പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍; ബിജെപി പാളയത്തിലേക്ക് കണ്ണ്, 'കര്‍ഷകരുടെ ഉന്നമനം ലക്ഷ്യം'
കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ പാര്‍ട്ടി കൂടി രൂപം കൊണ്ടു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂര്‍ ആണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും എന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. മുതിര്‍ന്ന നേതാവ് വി വി അഗസ്റ്റിനാണ് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ചെയര്മാന്.
ജോണി നെല്ലൂര്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്മാന് ആണ്. മാത്യു സ്റ്റീഫനും കെ ഡി ലൂയിസും ആണ് വൈസ് ചെയര്മാന്മാര്. പാര്‍ട്ടിക്ക് അഞ്ച് ജനറല്‍ സെക്രട്ടറിമാരും ഉണ്ട്. സണ്ണി തോമസ്, ജോയ് എബ്രഹാം, തമ്പി എരുമേലിക്ക, സി പി സുഗതന്, എലിസബത്ത് ജെ കടവന്‍ എന്നിവരാണ് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ അഞ്ച് ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുക എന്നും ജോണി നെല്ലൂര്‍ അറിയിച്ചു.

ഡോ. ജോര്‍ജ് എബ്രഹാം ആണ് ട്രഷറര്‍. ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്നും ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. ബി ജെ പി നേതാക്കളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തിന് ഉള്ളില്‍ പുതിയ പാര്‍ട്ടിയുടെ കണ്വെന്ഷന് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ നടത്തും എന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ആരുമായും കൂട്ടുകൂടില്ല എന്ന് ജോണി നെല്ലൂര്‍ പറയുന്നുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബി ജെ പി പാളയത്തിലേക്ക് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എത്തിയേക്കും എന്നാണ് വിവരം. ക്രൈസ്തവരെ ലക്ഷ്യമിട്ട് കൊണ്ട് വിപുലമായ പദ്ധതികളാണ് ബി ജെ പി ഒരുക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കള്‍ ഇതിനോടകം ബി ജെ പിയില്‍ എത്തുകയും ചെയ്തിരുന്നു.
Vastu Tips: വീട്ടില്‍ ചൂല് വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
ഈ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ജോണി നെല്ലൂര്‍ എന്‍ ഡി എയുമായി സഹകരിച്ച് നീങ്ങാന്‍ ധാരണയായിട്ടണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേരള സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോണി നെല്ലൂര്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നേരത്തെ യു ഡി എഫുമായി ഒരുതരത്തിലും സഹകരിക്കില്ല എന്ന് ജോണി നെല്ലൂര്‍ സൂചന നല്‍കിയിരുന്നു.
ഘടകകക്ഷികള്‍ക്ക് യു ഡി എഫില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്. നേരത്തെ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഘടകകക്ഷികള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ലഭിക്കുന്നില്ല എന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്. അതിനാല്‍ തന്നെ ജോണി നെല്ലൂരിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ബി ജെ പി സഖ്യം ലക്ഷ്യമിട്ടാണ് എന്നാണ് വിലയിരുത്തല്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications