കോഴിക്കോട് നഗരത്തില്‍ റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: അടുത്ത കാലത്തായി കോഴിക്കോട് നഗരത്തില്‍ വാഹനാപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. വിലപ്പെട്ട ജീവനുകള്‍ കവരുന്ന റോഡപകടങ്ങള്‍ മനുഷ്യരാശിക്ക് എതിരായ ഹീനമായ കുറ്റകൃത്യമാണെന്നും കമ്മീഷന് നിരീക്ഷിച്ചു.
നഗരത്തിലെ റോപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് ഗതാഗത വകുപ്പും പോലീസും സ്വീകരിക്കുന്ന നടപടികള്‍ ആര്‍ടിഒയും സിറ്റി പോലീസ് കമ്മീഷണറും നവംബര്‍ 29 ന് മുമ്പായി സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് നവംബര്‍ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. അശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങളും വാഹനയാത്രക്കാര്‍ കാണിക്കുന്ന തിടുക്കവുമാണ് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
അതേസമയം ഒവുങ്ങരയിലെ സ്വകാര്യ ബാര്‍ ഹോട്ടലില്‍ നിന്നും മലിനജലം സമീപത്തെ റോഡിലും തോട്ടിലും ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
അതേസമയം കളക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ജീവന് രക്ഷാ സംവിധാനത്തോടെയുള്ള മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
വയോധികരും നിരാലംബരുമായ നിരവധിയാളുകള്‍ ദിനംപ്രതിയെത്തുന്ന കളക്ടറേറ്റിലും കോടതി സമുച്ചയത്തിലും മെഡിക്കല്‍ ഫസ്റ്റ് എയ്ഡ്സ സൗകര്യം സ്ഥാപിക്കുകയാണെങ്കില്‍ നിരവധിയാളുകളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന് കമ്മീഷന് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഡിസംബര്‍ 29 ന് കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കളക്ടറേറ്റില്‍ കടിക്കാഴ്ചക്കെത്തിയ ആള് കുഴഞ്ഞുവീണ് ആശുപത്രിയില്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications