Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ടേക്കും

കോഴിക്കോട്: ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് അറിയിച്ച് വർണറുടെ ഓഫിസ്. സംഭവത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്‌റ്ററുടെ മകനായ ജൂലിയസ് നികിതാസിനെ പോലീസ് പിഴ ഈടാക്കി വിട്ടയച്ചത് വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെടുമെന്ന് ഗവർണറുടെ ഓഫീസ് തന്നെ വ്യക്തമാക്കിയത്. കഴിഞ്ഞ ഞായറാഴ്‌ച പിഎസ് ശ്രീധരൻപിള്ള കോഴിക്കോട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തി സമയത്തായിരുന്നു സംഭവം. ഇസെഡ് കാറ്റഗറി സുരക്ഷയോടെ ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ എതിർദിശയിൽനിന്നു വാഹനം കയറ്റിയെന്നാണ് ആക്ഷേപം.

pssreedharanpillaigoa

ഇൻസ്പെക്‌ടർ റാങ്കിലുള്ള പോലീസ് ഓഫീസറുടെ അകമ്പടിയും അഡ്വാൻസ് പൈലറ്റും ഒപ്പം മറ്റൊരു അകമ്പടിവാഹനവുമുള്ള സെഡ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്കുള്ളത്. ഇതിനുപുറമേ ആംബുലൻസ്, അഗ്നിസുരക്ഷാ സേനാംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇത്തരത്തിൽ സുരക്ഷയൊരുക്കിയ വാഹനവ്യൂഹത്തിലേക്കാണ് ഇയാൾ എതിർ ദിശയിൽ നിന്ന് കാറോടിച്ചുകയറ്റിയത്.

മാറാട് അയ്യപ്പഭക്തസംഘം ഹിന്ദുസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഗവർണർ. ബേപ്പൂർ ബിസി റോഡിലുള്ള എടത്തൊടി കൃഷ്‌ണൻ മെമ്മോറിയൽ ഹാളിൽ നിന്ന് രാത്രി തിരിച്ച് തിരുത്തിയാടുള്ള ഗവർണറുടെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം.

സംഭവദിവസം തന്നെ യുവാവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. കസബ പോലീസാണ് ജൂലിയസിനെ പിടികൂടിയത്. പിന്നീട് നിയമലംഘനത്തിന് 1000 രൂപ പിഴ ഈടാക്കി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. കോഴിക്കോട് മൊഫ്യൂസല്‍ സ്‌റ്റാന്‍ഡിന് അടുത്തുവെച്ചായിരുന്നു സംഭവം. പിന്നീട് ഗോവ രാജ്ഭവന്‍ സംഭവം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നു.

മുതിർന്ന സിപിഎം ജില്ലാ നേതാവിന്റെ മകനായതിനാലാണ് ഇയാൾക്കെതിരെ കേസെടുക്കാതെ വിട്ടയച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ളയോ ഗോവ ഗവർണറുടെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എങ്കിലും, അന്വേഷണം ആവശ്യപ്പെടുമെന്നാണ് ഓഫീസ് ഇന്ന് അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+