എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; അക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, നോയ്ഡ സ്വദേശി?
കോഴിക്കോട്: എലത്തൂര്‍ ഓടുന്ന ട്രെയിനില്‍ വെച്ച് സഹയാത്രികര്‍ക്ക് മേല്‍ തീ കൊളുത്തിയ അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. നോയ്ഡ സ്വദേശിയായ ഷെഹറുഖ് സെയ്ഫഫി എന്നയാളാണ് അക്രമി എന്ന സൂചനയാണ് പൊലീസ് പങ്ക് വെക്കുന്നത്. നേരത്തെ ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അക്രമിയുടെ രേഖാചിത്രം പുറപ്പെടുവിച്ചിരുന്നു.
ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്ന് ഡി ജി പി അനില്‍കാന്ത് അറിയിച്ചിരുന്നു. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

അതേസമയം നേരത്തെ പ്രതിയുടേത് എന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് അക്രമിയുടേത് അല്ല എന്ന് സ്ഥിരീകരിച്ചു. അതേസമയം കേസ് അന്വേഷിക്കുന്നത് ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും.
ഇന്നലെ രാത്രി 9.30 ഓടെയാണ് അക്രമി ട്രെയിനിലെ സഹയാത്രികര്‍ക്ക് മേല്‍ പെട്രോളിച്ച് തീ കൊളുത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ ആയിരുന്നു ആക്രമണം. എലത്തൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്ത ശേഷം കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ആരേയും ലക്ഷ്യം വെച്ചുള്ള ആക്രമണമല്ലായിരുന്നു എന്നായിരുന്നു ദൃക്സാക്ഷികള്‍ പൊലിസിനോട് പറഞ്ഞത്.
പാലത്തിലായതിനാല്‍ ചങ്ങല വലിച്ചിട്ടും ആര്‍ക്കും പുറത്തിറങ്ങാനായിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് ട്രെയിന്‍ അല്പം കൂടി മുന്നോട്ട് എടുത്ത ശേഷമാണ് പരിക്കേറ്റവരെ റോഡിലേക്ക് എത്തിച്ചത്. അതിനിടെ അക്രമി പെട്രോളൊഴിച്ച് തീ കൊളുത്തുന്നത് കണ്ട് പ്രാണരക്ഷാര്‍ത്ഥം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. കണ്ണൂര്‍ സ്വദേശികളായ നൗഫീഖ്, റഹ്മത്ത്, റഹ്മത്തിന്റെ സഹോദരി പുത്രി രണ്ട് വയസുകാരി സഹ്ല എന്നിവരാണ് മരിച്ചത്.
അതേസമയം പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രാക്കില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവ കണ്ടെത്തിയിട്ടുണ്ട്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications