മൂന്ന് തവണ ഗാന്ധിയെ തൊട്ട കോഴിക്കോട്: ആദ്യവരവ് 1920, കൗമുദി ആഭരണങ്ങള്‍ കൈമാറിയ 1927
കോഴിക്കോട്: ആകെ അഞ്ച് തവണയായിരുന്നു മഹാത്മാ ഗാന്ധി കേരളം സന്ദർശിച്ചിട്ടുള്ളത്. 1920, 1925, 1927, 1934, 1937 വർഷങ്ങളിലായിരുന്നു ഗാന്ധിജിയുടെ കേരള സന്ദർശനം. ആദ്യ തവണ ഖിലാഫത്ത് പ്രസ്ഥാനവുമായും രണ്ടാമത്തെ തവണ വൈക്കം സത്യാഗ്രഹുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ സന്ദർശനം. 1927 ല്‍ അദ്ദേഹം വീണ്ടും വൈക്കത്ത് എത്തി. തുടർന്നുള്ള രണ്ട് തവണയില്‍ ആദ്യം മലബാറും പിന്നീടും തിരുവിതാംകൂറുമാണ് അദ്ദേഹം സന്ദർശിച്ചത്.

1920 ല്‍ കോഴിക്കോട് എത്തിയപ്പോള്‍ കടപ്പുറത്ത് തയ്യാറാക്കിയ വേദിയില്‍ വെച്ചായിരുന്നു ഗാന്ധിയുടെ പ്രസംഗം. പയ്യന്നൂര്‍ കടപ്പുറത്ത് തുടങ്ങിയ ഉപ്പുകുറുക്കല്‍ സമരം മുഴുവന്‍ മലബാര്‍ ജില്ലകളിലേയ്ക്കും വ്യാപിച്ച ഘട്ടത്തില്‍ കൂടിയായിരുന്നു ഗാന്ധിയുടെ വരവ്. മലബാറിലാകെ ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തെ ആ വരവില്‍ കെ. കേളപ്പനും കെ.പി. കേശവമേനോനും മുഹമ്മദ് അബ്ദുറഹ്മാനും ആയിരുന്നു പ്രധാന സംഘാടകർ. വെറും 20 മണിക്കൂർ മാത്രമായിരുന്നു അദ്ദേഹം കോഴിക്കോട് ഉണ്ടായിരുന്നത്.
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

1920 ഓഗസ്റ്റ് 18ന് ഉച്ചയ്ക്കു 2.30ന് കോഴിക്കോട്ടെത്തിയ ഗാന്ധിജിയെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ മുത്തുക്കോയത്തങ്ങളുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. ശ്യാംജി സുന്ദർദാസെന്ന വ്യവസായിയുടെ വസതിയിലാണു ഗാന്ധിജിക്കു വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വൈകിട്ട് 6.30നു കടപ്പുറത്തു നടന്ന പൊതുയോഗത്തിൽ ഗാന്ധിജിക്ക് ശേഷം മൗലാന ഷൗക്കത്തലിയും പ്രസംഗിച്ചു. കെ.മാധവൻ നായ ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.

ഇരുപതിനായിരത്തോളം പേരായിരുന്നു ഗാന്ധിജിയെ കേള്‍ക്കാനായി കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. ഏറനാട്ടിൽനിന്നും പാലക്കാട്ടുനിന്നും വയനാട്ടിൽനിന്നും കണ്ണൂരിൽനിന്നും വടകരയിൽനിന്നുമെല്ലാം ആളുകളെത്തിയിരുന്നു. പ്രസംഗത്തിനുശേഷം ഖിലാഫത്ത് ഫണ്ടിലേക്ക് കോഴിക്കോട്ടെ ജനങ്ങളുടെ സംഭാവനയായ 2500 രൂപയുടെ കിഴി ഗാന്ധിജിക്ക് കൈമാറുകയും ചെയ്തു.

1927 ല്‍ വീണ്ടും ഗാന്ധിജി കോഴിക്കോട് എത്തി. തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു ഗാന്ധിയുടെ വരവ്. ശ്യാംജി സുന്ദറിന്റെ വീട്ടിലായിരുന്നു അന്നും താമസം. ഹരിജനഫണ്ട് ശേഖരണം മുഖ്യ ലക്ഷ്യമാക്കിയുള്ള സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഗാന്ധിയുടെ മൂന്നാം കോഴിക്കോട് സന്ദർശനം. ജനുവരി 13 ന് തലശേരി, മാഹി, വടകര, പാക്കനാർപുരം, കൊയിലാണ്ടി വഴി കോഴിക്കോടെത്തുകയായിരുന്നു. വടകരയിൽ വച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്റെ ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് സംഭാവനയായി നൽകുന്നതും ഈ സന്ദർശനത്തിനിടയിലാണ്.

ഗാന്ധിജിയുടെ വരവുകളുടെ ആവേശം മനസ്സില്‍ തളംകെട്ടി നിന്ന സമര പോരാളികളോടൊപ്പമായിരുന്നു 1930 ഏപ്രില്‍ 13നായിരുന്നു കേളപ്പജിയുടെ പയ്യന്നൂരിലേയ്ക്കുള്ള യാത്ര തുടങ്ങിയത്. . മേയ് അഞ്ചിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സമരത്തിന്‍റെ രീതി മാറി. സമരത്തില്‍ പങ്കെടുത്ത മിക്കവരേയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications