ബാലുശ്ശേരിയില്‍ ധര്മജന്, നോര്‍ത്തില്‍ അഭിജിത്ത്, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
കോഴിക്കോട്: കോണ്‍ഗ്രസ് കോഴിക്കോട് ജില്ലയില്‍ ഇത്തവണ ഞെട്ടിക്കാന്‍ തയ്യാറാവുന്നു. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക തയ്യാറായിരിക്കുകയാണ്. ബാലുശ്ശേരി ഇത്തവണ തീപ്പാറും പോരാട്ടം നടക്കും. നടന് ധര്മജന് ബോള്‍ഗാട്ടിയുടെ പേരാണ് പരിഗണനയിലുള്ളത്. സംവരണ മണ്ഡലമാണ് ഇത്. ഇവിടെ പുരുഷന് കടലുണ്ടി ഇത്തവണ മത്സരിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം കോവിക്കോട് നോര്‍ത്തില്‍ ഇത്തവണ കെഎസ്യു പ്രസിഡന്റ് അഭിജിത്ത് സ്ഥാനാര്‍ത്ഥിയാവും. ഈ രണ്ട് മണ്ഡലങ്ങളും സിപിഎമ്മിന്റെ കുത്തക സീറ്റാണ്. മൂന്ന് ടേം കഴിഞ്ഞതിനാല്‍ പ്രദീപ് കുമാറിനെ മാറ്റി ഇവിടെ രഞ്ജിത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന.

രണ്ട് പുതിയ സ്ഥാനാര്‍ത്ഥികള്‍ നോര്‍ത്തില്‍ വരുന്നതോടെ വിജയസാധ്യത രണ്ട് കൂട്ടര്‍ക്കും തുല്യമാകും. പ്രചാരണവും കൊഴിക്കും. പേരാമ്പ്രയില്‍ കെസി അബുവാണ് മത്സരിക്കുക. മുന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് അദ്ദേഹം. കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യനെയാണ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇവിടെ രാജീവന് മാസ്റ്ററും പേരും പരിഗണനയിലുണ്ട്. അതേസമയം എലത്തൂര്‍ സീറ്റ് ജനതാദളിന് നല്‍കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ മാണി സി കാപ്പന് വിഭാഗത്തിന് ഈ സീറ്റ് നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ ഭാരതീയ നാഷണല്‍ ജനതാദളിനെ കൈവിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹം കൊയിലാണ്ടിയില്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. പിജെ കുര്യന്, വിഎം സുധീരന്, എന്നിവരും ഇത്തവണ മത്സരിക്കില്ല. ഇരുവരും മത്സരിക്കാനില്ലെന്ന് നിലപാടെടുത്തു. നിലവില്‍ താന്‍ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ നയിക്കുകയാണ്. മുന്നണിയെ നയിക്കുക എന്നതാണ് എന്റെ ചുമതലയെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ മുല്ലപ്പള്ളി മത്സരിക്കാനാണ് സാധ്യത കൂടുതല്‍.
ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
വിഎം സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കടുത്ത സമ്മര്‍ദം നടത്തുന്നുണ്ട്. എന്നാല്‍ സുധീരന് വഴങ്ങിയിട്ടില്ല. താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ അതല്ലെങ്കില്‍ കോഴിക്കോട്ടോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന് താല്പര്യം. കറകളഞ്ഞ പ്രതിച്ഛായയുള്ളത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നേരത്തെ തിരുവല്ല സീറ്റില്‍ മത്സരിക്കാനായിരുന്നു പിജെ കുര്യന് തീരുമാനിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. അതേസമയം ഗ്രൂപ്പ് വീതം വെപ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പിസി ചാക്കോ വിമര്‍ശിക്കുകയും ചെയ്തു.
മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം
Recommended Video
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications