ഗണ്‍മാനുമില്ല സഹായികളുമില്ല; വധഭീഷണിയെ കൂസാതെ കെകെ രമയുടെ ബസ് യാത്ര
കോഴിക്കോട്: വധഭീഷണി നിലനില്‍ക്കെ കെകെ രമ എംഎല്‍എയുടെ ബസ് യാത്ര ചര്‍ച്ചയാവുന്നു. ഗണ്‍മാനോ സഹായികളോ ഇല്ലാതെയാണ് രമ യാത്ര ചെയ്തത് നടുവണ്ണൂരിലെ സ്വന്തം വീട്ടിലേക്കായിരുന്നു ഒറ്റയ്ക്ക് ബസില്‍ യാത്ര ചെയ്തത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രം.

ഭീഷണി നിലനില്‍ക്കെ അതൊന്നും കൂസാതെ ബസിലെ ഇടതുവശത്തെ സീറ്റില്‍ യാത്ര ചെയ്യുന്ന കെകെ രമയുടെ ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനീഷ് കോട്ടപ്പള്ളി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. രമയുടെ ധീരതയെ വീഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
വടകര പഴയ ബസ് സ്റ്റാന്‍ഡിലാണ് പേരാമ്പ്ര റൂട്ടിലോടുന്ന ബസ്സിലെ യാത്രക്കാരിയായി കെകെ രമയെ കോണ്‍ഗ്രസ് പ്രവര്ത്തകന് കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രമയെ കണ്ട കാര്യം അനീഷ് കുറിപ്പായി എഴുതിയിട്ടുണ്ട്. രമ മാസ്ക് ധരിച്ചത് കാരണം ആദ്യമൊന്ന് ശങ്കിച്ചെങ്കിലും, എംഎല്‍എ ആണെന്ന് പിന്നെ മനസ്സിലായത്.
ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകള്‍ കാണുമ്പോഴാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ലാളിത്യം ഓര്‍ത്തത്. ഇവരില്‍ നിന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പലതും പഠിക്കാനുണ്ട് എന്ന തോന്നല്‍ തന്നെയാണ് പടം പോസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇയാള്‍ കുറിച്ചിട്ടുണ്ട്.
അനുവാദിമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം, എന്ന് കൂടി ഈ പോസ്റ്റില്‍ പറയുന്നുണ്ട്. രണ്ട് ദിവസത്തെ തിരക്കേറിയ പരിപാടികളിലായിരുന്നു കെകെ രമ. ഇതിന് ശേഷം ആലുവയില്‍ നിന്ന് അവര്‍ മണ്ഡലത്തില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ.
ക്ഷീണീച്ച ഡ്രൈവറെയും ഗണ്മാനെയും ഒപ്പമുണ്ടായിരുന്ന സഹയാത്രികരെയും എംഎല്‍എ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നാണ് നടുവണ്ണൂരിലെ വീട്ടിലേക്ക് ബസ് കയറിയത്. സ്വന്തം വീട്ടിലേക്കുള്ള പോക്കായത് കൊണ്ട് ഔദ്യോഗിക കാര്യത്തിനുള്ള സുരക്ഷ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എംഎല്‍എ.
അതേസമയം ഇന്ന് നിയമസഭയിലും മുഖ്യമന്ത്രിയെ ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിച്ചിരുന്നു കെകെ രമ. അട്ടപ്പാടിയിലെ മധു ക കൊലക്കേസില്‍ പോലീസുകാരുടെ പങ്ക് മറച്ചുവെക്കുന്നതിന് കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളാണ് കൂറുമാറിയത് എന്നാണ് കെകെ രമ ആരോപിച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. പ്രതികള്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് നാട്ടുകാര്‍ പോലും പറഞ്ഞിട്ടില്ല. രമയുടെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണോ അതോ മനപ്പൂര്‍വം പ്രതികളെ രക്ഷിക്കാനാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications