Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവിക് ചന്ദ്രനെതിരെ പീഡന പരാതിയുമായി മറ്റൊരു യുവ എഴുത്തുകാരി; കേസെടുത്ത് പൊലീസ്

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. 2020 ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിവിക് ചന്ദ്രനെതിരായ ആദ്യ പരാതിയിലും കൊയിലാണ്ടി പൊലീസ് തന്നെയാണ് കേസെടുത്തത്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയില്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സിവിക് ചന്ദ്രന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും അദ്ദേഹം സംസ്ഥാനം വിട്ടെന്നും ആണ് പൊലീസ് പറയുന്നത്.

civic

ഇതിനിടെ ആദ്യ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. ഇന്ന് വരെ സിവിക് ചന്ദ്രനെ അറസ്റ്റ് തടയരുത് എന്ന് കോടതി പറഞ്ഞിരുന്നു. വിശദമായ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം തുടങ്ങി വിവിധ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്

അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ല എങ്കില്‍ ഉത്തരമേഖല ഐ ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങും എന്നാണ് ദളിത് സംഘടനകള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുമുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഒന്നാമത്തെ പരാതിക്കാസ്പദമായ സംഭവം. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തി എന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തു എന്നുമായിരുന്നു യുവതിയുടെ പരാതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+