Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിൻ തീവെപ്പ്; ട്രാക്കില്‍ ബാഗ്, ഹിന്ദിയിൽ കുറിപ്പ്, തിരുവനന്തപുരത്തെ സ്ഥലപ്പേരുകള്‍ നോട്ട്ബുക്കില്‍; ആശങ്ക

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആക്രമണത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കമാണ് എന്ന് തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കല്‍ ലഭിച്ചിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും ഒരു ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

അക്രമി കൈകാണിക്കാതെ തന്നെയാണ് ബൈക്ക് നിര്‍ത്തിയിരിക്കുന്നത് എന്നതാണ് പൊലീസ് സംശയം ബലപ്പെടാന്‍ കാരണം. അക്രമിയെന്ന് സംശയിക്കുന്ന ആള്‍ കയറിയ പോയ ബൈക്ക് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ചുവന്ന ഷര്‍ട്ടും തൊപ്പിയും വെച്ചയാളാണ് ആക്രമണം നടത്തിയത് എന്ന് ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞിരുന്നു.

elathur

അതേസമയം അക്രമിയുടേത് എന്ന് കരുതുന്ന ബാഗ് പൊലീസ് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപമുള്ള ട്രാക്കില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയവരുടേത് എന്ന് സംശയിക്കുന്നവരുടെ മൃതദേഹം കിടന്ന സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഈ ബാഗില്‍ കുപ്പി ദ്രാവകം (പെട്രോളാണ് എന്ന് സംശയം), ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പ്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്സ്, മറ്റുചില വസ്തുക്കള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ഇതിനൊപ്പം ഒരു മൊബൈല്‍ ഫോണ്‍, പേഴ്‌സില്‍ നിന്ന് ഒരു കഷണം കടലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ബാഗിന് സമീപത്ത് നിന്നായി ലഭിച്ച നോട്ട് പാഡില്‍ തിരുവനന്തപുരത്തെ സ്ഥലങ്ങളായ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകള്‍ ആണുള്ളത് എന്നത് ദുരൂഹതയും ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും ആണ് നോട്ടബുക്കില്‍ പലകാര്യങ്ങളും എഴുതിയിരിക്കുന്നത്.

മൊബൈല്‍ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി മനസിലാക്കിയിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. നോട്ട് ബുക്കില്‍ പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട് എന്നാണ് വിവരം. ഇതിനോടൊപ്പം ഇംഗ്ലീഷില്‍ എസ് എന്ന പല രീതിയില്‍ നോട്ട് ബുക്ക് എഴുതിയിട്ടുമുണ്ട്. അതേസമയം ദൃക്‌സാക്ഷി മൊഴികളില്‍ നിന്ന് അക്രമി മലയാളി അല്ല എന്നാണ് വ്യക്തമായിരിക്കുന്നത്.

വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നും ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ദൃക്‌സാക്ഷി മൊഴി. ആക്രമണത്തിനിടെ ഇയാളുടെ കാലിനും പൊള്ളലേറ്റിരുന്നു എങ്കിലും സമീപത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ മരിച്ചവരുടെ മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊള്ളലേറ്റ് ഒമ്പത് പേര്‍ ആണ് ആശുപത്രിയില്‍ ഉള്ളത്. ഗുരുതരമായി പരിക്കേറ്റ ആള്‍ക്ക് തലയ്ക്ക് ഉള്‍പ്പെടെ 50 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 9.30ന് ആണ് എലത്തൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്ത ശേഷം ആക്രമണമുണ്ടായത്.

Vastu Tips: മണി പ്ലാന്റും തുളസിയും കൈയിലെ പണം ഇരട്ടിയാക്കുമോ..? സ്ഥാനം തെറ്റാതിരുന്നാല്‍ കൈവരും വന്‍ഭാഗ്യം

ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവില്‍ ആണ് സംഭവം. ട്രെയിനിലെ ഡി ടു കോച്ചില്‍ നിന്ന് ഡി വണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തുകയായിരുന്നു. തിരക്ക് കുറവായിരുന്ന കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്ക് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം പൊടുന്നനെ തീയിടുകയായിരുന്നു.

പരിഭ്രാന്തരായ യാത്രക്കാര്‍ പെട്ടെന്ന് ചെയിന്‍ വലിച്ചെങ്കിലും കോച്ച് നിന്നത് കോരപ്പുഴ പാലത്തില്‍ ആണ്. അതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനായില്ല. ഇതിനിടെയാണ് അക്രമി രക്ഷപ്പെട്ടത്. പിന്നീട് ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+