Get Updates
Get notified of breaking news, exclusive insights, and must-see stories!

KSU Strike Tomorrow: നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. മലബാറിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധം ഇന്ന് അക്രമാസക്തമായിരുന്നു. പോലീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു.

ഇന്ന് കളക്ടറേറ്റിലേക്കാണ് കെഎസ്‌യു മാര്‍ച്ച നടത്തിയത്. എന്നാല്‍ മാര്‍ച്ച് സംഘര്‍ത്തില്‍ കലാശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു.

ksu-education-strike

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക. മുടങ്ങി കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഇ-ഗ്രാന്‍ഡ് എന്നിവ ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അതേസമയം വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു നടത്തിയ മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‌യു മാര്‍ച്ചിലാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് നേരെ ഇവിടെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. കണ്ണൂരില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനം തടയാനും പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.

പാലക്കാട് ജില്ലയില്‍ ബാരിക്കേഡിന് മുകളില്‍ കയറിയും കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു പ്രവര്‍ത്തര്‍ ഉപരോധിച്ചിരുന്നു.

അതേസമയം മലപ്പുറം ജില്ലയിലും വ്യാപക സംഘര്‍ഷമാണ് കെഎസ്‌യു മാര്‍ച്ചില്‍ ഉണ്ടായത്. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് തള്ളിക്കയറുകയും ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എംഎസ്എഫ് പ്രവര്‍ത്തകര്‍ ആര്‍ഡിഡി ഓഫീസ് പൂട്ടി പ്രതിഷേധിച്ചു.

പ്ലസ് വണ്‍ പ്രവേശത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയ 32366 കുട്ടികള്‍ക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്‍ത്ഥികള്‍ പണം നല്‍കി പഠിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കെഎസ്‌യു ഡിഡിഇ ഓഫീസിലേക്ക് തള്ളിക്കയറിയതും ഉപരോധിച്ചതും പതിനഞ്ചോളം കെഎസ്‌യു പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തിലുണ്ടായിരുന്നത്.

എന്നാല്‍ നൂറുകണക്കിന് പോലീസുകാര്‍ ഡിഡിഇ ഓഫീസിന് സംരക്ഷണം ഒരുക്കിയിരുന്നു. പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എല്ലാ ദിവസവും ഡിഡിഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യു തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+