മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ 80 ശതമാനം പാല് സംഭരിക്കും
കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം. മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല് സംഭരിക്കും. ലോക്്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍ നിന്ന് 80 ശതമാനം പാല് സംഭരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെഎസ് മണി അറിയിച്ചു.

ലോക്ഡൗണില്‍ പാല് വില്‍പ്പന ഗണ്യമായി കുറയുകയും പാല് ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുക.യും ചെയ്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തത്. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചം വന്നിരുന്നത്. അയല്‍ സംസ്ഥാനങ്ങളിലും ലോക്ഡൗണായതിനാല്‍ മിച്ചം വരുന്ന പാല് ഇവിടങ്ങളിലയച്ച് പൊടിയാക്കുന്നതിലും തടസങ്ങള്‍ നേരിട്ടു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന്റെ അളവ് മില്‍മ 60 ശതമാനമാക്കി കുറച്ചിരുന്നു.
പ്രതിസന്ധികള്‍ പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സമീപ ദിവസങ്ങളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന നൂറു ശതമാനം പാലും കര്‍ഷകരില്‍ നിന്ന് വാങ്ങാനാകുമെന്നാണ് കരുതുന്നതെന്നും മില്‍മ എംഡി പറഞ്ഞു. നേരത്തെ പ്രതിസന്ധികള്‍ മാറുന്ന പക്ഷം മലബാറിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന് പറഞ്ഞിരുന്നു.
മലബാര്‍ മേഖലകളിലെ ഡയറികളില്‍ സംഭരിച്ചു വയ്ക്കാവുന്ന പരമാവധി പാല് സംഭരിച്ചു വയ്ക്കുകയും വിപണനം മെച്ചപ്പെടുത്താന്‍ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ നിര്‍മാണം കൂട്ടുകയും, പരാമാവധി പാല് പൊടിയാക്കി സംഭരിക്കുകയും ചെയ്തതാണ്. എന്നിട്ടും സ്ഥിതി നിയന്തണാധീതമായതുകൊണ്ടാണ് സംഭരണത്തില്‍ കുറവു വരുത്തേണ്ടിവന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം വിപണനം വര്‍ധിപ്പിച്ചുകൊണ്ടും കൂടുതല്‍ പാല് പൊടിയാക്കി മാറ്റിക്കൊണ്ടും പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മില്‍മയെന്ന് മാനെജിംഗ് ഡയറക്ടര്‍ പി. മുരളിയും വ്യക്തമാക്കിയിരുന്നു.
Recommended Video
യഥാര്‍ത്ഥത്തില്‍ പാല് സംഭരണം പൂര്‍ണമായും രണ്ടു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള നിയന്ത്രണം കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും എന്നതിനാലാണ് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി പാല് വിപണനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഒരു പരിധിവരെ ഒഴിവാക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ഓണ്‍ലൈന്‍ ഡെലിവറി, ഡോര്‍ ഡെലിവറി എന്നിവയ്ക്ക് സ്പെഷന്‍ ഇന്‍സെന്റീവ് നല്കി വിപണനം മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുകയാണെന്നും മില്‍മ എംഡി. പറഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications